കാണാതായ വിദ്യാർഥിനി പുഴയിൽ മരിച്ചനിലയിൽ
കാണാതായ വിദ്യാർഥിനി പുഴയിൽ മരിച്ചനിലയിൽ
Thursday, May 9, 2024 1:15 AM IST
ഇരിട്ടി: കാണാതായ വിദ്യാർഥിനി കൂട്ടുപുഴയിലെ ബാരാപ്പുഴയിൽ മരിച്ചനിലയിൽ. നടുവിലിലെ പുരയ്ക്കൽ രതീഷ്-സിന്ധു ദന്പതികളുടെ മകൾ ദുർഗ(15) യെയാണ് ഇന്നലെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഉളിക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽനിന്ന് പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചമുതൽ ദുർഗയെ കാണാനില്ലായിരുന്നു. അച്ഛൻ രതീഷിന്‍റെ പരാതിയിൽ ഉളിക്കൽ പോലീസും നാട്ടുകാരും അന്വേഷണം നടത്തിവരുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്കു വീട്ടിൽനിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ദുർഗ സമീപത്തെ ടൗണിൽനിന്നും ഓട്ടോറിക്ഷയിൽ കൂട്ടുപുഴ പുതിയ പാലത്തിനു സമീപം ഇറങ്ങുകയായിരുന്നു. രക്തം ടെസ്റ്റ് ചെയ്യാൻ പോകണമെന്നു പറഞ്ഞാണ് ഓട്ടോറിക്ഷ വിളിച്ചത്. കൂട്ടുപുഴയിൽ എത്തി ഡ്രൈവറുടെ ഫോണിൽനിന്നും അച്ഛനെയും വിളിച്ചിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നോടെ പെൺകുട്ടി കൂട്ടുപുഴ പാലത്തിന് മുകളിലൂടെ നടന്ന് മാക്കൂട്ടം ഭാഗത്തേക്കു പോകുന്നത് ചിലർ കണ്ടിരുന്നു. സമീപത്തെ നിരീക്ഷണ കാമറകളിൽനിന്നും ഈ ദൃശ്യം ലഭിച്ചിട്ടുണ്ട്. മാക്കൂട്ടത്തെ വനംവകുപ്പ് ചെക്ക് പോസ്റ്റിലെ നിരീക്ഷണ കാമറ പരിശോധിച്ചെങ്കിലും അതുവഴി കടന്നുപോയതായി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

കൂട്ടുപുഴ പാലത്തിനു സമീപം വച്ച് ഏതെങ്കിലും വാഹനത്തിൽ മൈസൂരുവിലേക്കോ മംഗളൂരുവിലേക്കോ പോയിരിക്കാമെന്ന സംശയത്തിലായിരുന്നു ബന്ധുക്കളും നാട്ടുകാരും.

ഇന്നലെ രാവിലെ കൂട്ടുപുഴ പുതിയ പാലത്തിനു സമീപം വാഹനം നിർത്തി പുഴയിലേക്ക് ഇറങ്ങിയ യുവാക്കളാണ് കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. ഉടൻതന്നെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

ഇരിട്ടി, ഉളിക്കൽ സ്റ്റേഷനുകളിൽ നിന്നുള്ള പോലീസും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മരിച്ചത് ദുർഗയാണെന്നു തിരിച്ചറിഞ്ഞത്. ദർശന, ദർശൻ എന്നിവർ സഹോദരങ്ങളാ്ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.