കത്തോലിക്കാ കോണ്‍ഗ്രസ് സമുദായ സമ്മേളനം അരുവിത്തുറയില്‍
കത്തോലിക്കാ കോണ്‍ഗ്രസ് സമുദായ  സമ്മേളനം അരുവിത്തുറയില്‍
Friday, May 10, 2024 1:43 AM IST
കോട്ടയം: കത്തോലിക്കാ കോണ്‍ഗ്രസ് സ്ഥാപിതമായിട്ട് 106 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. വാര്‍ഷികാചരണവും സമുദായ സംഗമവും നാളെയും ഞായറാഴ്ചയും പാലാ രൂപതയുടെ ആതിഥേയത്വത്തില്‍ അരുവിത്തുറയില്‍ നടക്കുമെന്ന് ഗ്ലോബല്‍ പ്രസിഡന്‍റ് ബിജു പറയന്നിലം അറിയിച്ചു.

തൃശൂരില്‍നിന്ന് പതാകയും കുറവിലങ്ങാട്ടുനിന്ന് നിധീരിക്കല്‍ മാണിക്കത്തനാരുടെ ഛായാചിത്രവും രാമപുരത്തെ പാറേമാക്കല്‍ ഗോവര്‍ണദോറുടെ കബറിടത്തില്‍നിന്നു ദീപശിഖയും വഹിച്ചുള്ള പ്രയാണങ്ങള്‍ നാളെ വൈകുന്നേരം അഞ്ചിന് അരുവിത്തുറയില്‍ എത്തിച്ചേരും. തുടര്‍ന്ന് പതാക ഉയര്‍ത്തല്‍, ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റി.

12നു രാവിലെ 10ന് ആഗോള പ്രതിനിധി സമ്മേളനം. 2.30ന് മഹാറാലി സെന്‍റ് ജോര്‍ജ് കോളജ് ഗ്രൗണ്ടില്‍ ആരംഭിക്കും. ഫ്ലോട്ടുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എല്ലാ രൂപതാ നേതാക്കളും പാലാ രൂപതയിലെ എല്ലാ ഇടവകകളില്‍നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.

അരുവിത്തുറ പള്ളിയങ്കണത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ബിജു പറയന്നിലം അധ്യക്ഷത വഹിക്കും. മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തും.

മാര്‍ ജോസ് പുളിക്കല്‍ ജന്മദിന സന്ദേശവും മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അനുഗ്രഹ പ്രഭാഷണവും മാര്‍ തോമസ് തറയില്‍ വിജ്ഞപ്തി പ്രഭാഷണവും നിര്‍വഹിക്കും. ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, പാലാ രൂപത ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, അരുവിത്തുറ ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, ജോണ്‍ കച്ചിറമറ്റം, പാലാ രൂപത പ്രസിഡന്‍റ് ഇമ്മാനുവല്‍ നിധീരി, സെക്രട്ടറി ജോസ് വട്ടുകുളം, ഡോ. ജോബി കാക്കശേരി, ടെസി ബിജു എന്നിവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.