സാന്പത്തിക രജിസ്റ്റർ സർക്കാർ ഓഫീസുകളിൽ കാണാനില്ല
Thursday, May 9, 2024 2:41 AM IST
നിശാന്ത് ഘോഷ്

കണ്ണൂർ: സർക്കാർ ഓഫീസുകളിൽ നിർബന്ധമായും സൂക്ഷിക്കേണ്ടതും ദൈനംദിനം കൈകാര്യം ചെയ്യേണ്ടതുമായ സാന്പത്തിക രജിസ്റ്റർ ഭൂരിപക്ഷം ഓഫീസുകളിലുമില്ലെന്നു കണ്ടെത്തൽ.

ഡെയ്‌ലി കാഷ് ഡിക്ലറേഷൻ രജിസ്റ്റർ/പഴ്സണൽ കാഷ് ഡിക്ലറേഷന്‍ രജിസ്റ്റർ സൂക്ഷിക്കുന്നതിലും പണത്തിന്‍റെ കണക്കുകൾ രേഖപ്പെടുത്തുന്നതിലും സർക്കാർ ഓഫീസുകൾ നിബന്ധനകളും നിയമവും പാലിക്കുന്നില്ലെന്നാണു വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ സംസ്ഥാന വ്യാപകമായി സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.

ഓഫീസുമായി ബന്ധപ്പെട്ടുള്ള സാന്പത്തിക വിവരങ്ങൾ, ഓഫീസിലെത്തുന്ന ജീവനക്കാർ ജോലിക്കു ഹാജരാകുന്പോൾ അവരുടെ കൈവശമുള്ള പണം, വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരം എന്നിവ പ്രതിദിനം രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് നിയമം.

എന്നാൽ, പരിശോധനയിൽ പല ഓഫീസുകളിലും ഇത്തരമൊരു രജിസ്റ്റർതന്നെ കാണാനില്ലായിരുന്നു. ഉള്ളിടത്താകട്ടെ സാന്പത്തിക വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുമില്ല. അഴിമതി തടയുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു രജിസ്റ്റർ എല്ലാ ഓഫീസുകളിലും വേണമെന്നു നിയമപ്രകാരം നിർദേശിച്ചിരുന്നത്.

ഒരു ഓഫീസിൽ വിജിലൻസ് വിഭാഗം പരിശോധന നടത്തുന്പോൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയതിലും കൂടുതൽ പണം ഏതെങ്കിലും ജീവനക്കാരനിൽനിന്നു കണ്ടെത്തിയാൽ അത് കൈക്കൂലിപ്പണമായിട്ടാണ് കണക്കാക്കാറ്.

എന്നാൽ, രജിസ്റ്റർ സംവിധാനം കൃത്യമായി പാലിക്കാത്തതിന്‍റെ മറവിൽ ചിലർ കൈക്കൂലി വാങ്ങുന്നതായാണ് നിഗമനം. രജിസ്റ്റർ കൃത്യമായി കൈകാര്യം ചെയ്യാത്തതിനാൽ വിജിലൻസ് പരിശോധനയിൽ അനധികൃത പണം കണ്ടെത്തിയാലും നടപടികൾ സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്. സർക്കാർ ഓഫീസുകളിലെ ഗുരുതരമായ വീഴ്ച സംബന്ധിച്ച് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയാണു സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചത്.

റിപ്പോർട്ടിനെ തുടർന്ന് എല്ലാ ഓഫീസുകളിലും രജിസ്റ്റർ കർശനമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ബന്ധപ്പെട്ട വകുപ്പുമേധാവിമാരും ഓഫീസ് മേധാവിമാരും ഇക്കാര്യം ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ പറയുന്നു. എല്ലാ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയ്ക്കും ഉത്തരവ് ബാധകമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.