"പിന്നോട്ടില്ല'; പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് തന്നെ നടത്തും
 പിന്നോട്ടില്ല ;  പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് തന്നെ നടത്തും
Friday, May 10, 2024 1:43 AM IST
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരേ സമരവുമായി ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ മുന്നോട്ടു പോകുന്നതിനിടെ, പരിഷ്കരിച്ച ടെസ്റ്റ് നടത്താൻ ഉറച്ച് സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. ടെസ്റ്റിനു തീയതി ലഭിച്ച അപേക്ഷകർ സ്വന്തം വാഹനവുമായി ഇന്നുമുതൽ എത്തണമെന്നു വകുപ്പ് അറിയിച്ചിരിക്കുകയാണ്.

കെഎസ്ആർടിസിയുടെ സ്ഥലങ്ങളാണു ഡ്രൈവിംഗ് ടെസ്റ്റിനായി ഉപയോഗിക്കുന്നത്. സമരക്കാരുടെ പ്രതിഷേധം മുന്നിൽ കണ്ടു ടെസ്റ്റ് നടക്കുന്ന സ്ഥലങ്ങളിൽ പോലീസ് സംരക്ഷണം ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ആർടിഒമാർക്കു നിർദേശം നൽകി. ഇന്നലെ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണു പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചത്.

പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരേ ആദ്യം സമരവുമായി രംഗത്തു വന്നതു സിഐടിയു യൂണിയനാണ്. എന്നാൽ പുതിയ തീരുമാനത്തിൽ ചില മാറ്റങ്ങൾ വരുത്താൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ തയാറായി. ഇതോടെ സിഐടിയു സമരത്തിൽനിന്നും പിന്മാറി.

പക്ഷേ 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്നതുൾപ്പെടെയുള്ള പുതിയ തീരുമാനങ്ങൾ പിൻവലിക്കാൻ മന്ത്രി തയാറായില്ല. ഈ സാഹചര്യത്തിലാണു സിഐടിയു ഒഴികെയുള്ള മറ്റു യൂണിയനുകൾ സമരവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്.

സമരം ഇന്ന് ആറാം ദിവസം പിന്നിടുന്പോഴാണു പരിഷ്കരിച്ച തീരുമാനങ്ങളുമായി ടെസ്റ്റ് നടത്താൻ സർക്കാർ ഒരുങ്ങുന്നത്. പുതിയ സർക്കുലർ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ചു ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥർക്കു നൽകിയിരിക്കുന്ന നിർദേശം.

ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയാറാവുന്നതു വരെ എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണമെന്നുമാണു നിർദേശം.

“മന്ത്രിയുടേത് തെറ്റായ നടപടി”; സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും 13ന്

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ കൊണ്ടുവന്ന പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരങ്ങള്‍ അശാസ്ത്രീയമാണെന്നും മന്ത്രിയുടെ നടപടികള്‍ തെറ്റായിപ്പോയെന്നും ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍ ഇന്‍സ്ട്രക്‌ഷന്‍ ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍‌.

പുതിയ പരിഷ്കാരങ്ങള്‍ ഡ്രൈവിംഗ് തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കുന്നതാണെന്നു ജനറല്‍ സെക്രട്ടറി എം.എസ്. പ്രസാദ്  അറിയിച്ചു. 40 പേരെ മാത്രമേ ഒരു ദിവസം ടെസ്റ്റിന് അനുവദിക്കൂ എന്ന നിലപാട് മന്ത്രി തിരുത്തണം.

ഓരോ തവണ കൂടിക്കാഴ്ച നടത്തുമ്പോഴും മന്ത്രി ധാർഷ്‌ട്യത്തോടെയാണ് പെരുമാറുന്നത്. 13ന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും എം.എസ്. പ്രസാദ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.