ജഡ്ജിമാര്‍ക്കെന്ന പേരില്‍ കൈക്കൂലി: അഡ്വ. സൈബി ജോസിനെ പോലീസ് ചോദ്യംചെയ്തു
ജഡ്ജിമാര്‍ക്കെന്ന പേരില്‍ കൈക്കൂലി: അഡ്വ. സൈബി ജോസിനെ പോലീസ് ചോദ്യംചെയ്തു
Thursday, January 26, 2023 12:43 AM IST
കൊച്ചി: ഹൈക്കോടതി ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ സിനിമാ നിര്‍മാതാവില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ആരോപണ വിധേയനായ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്‍റ് സൈബി ജോസ് കിടങ്ങൂരിനെ പോലീസ് ചോദ്യം ചെയ്തു.

ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഇന്നലെ രാവിലെ കമ്മീഷണറേറ്റിനോടു ചേര്‍ന്നുള്ള പോലീസ് ട്രെയിനിംഗ് സെന്‍ററിന്‍റെ കോണ്‍ഫറൻസ് ഹാളില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യല്‍ നാലു മണിക്കൂറിലധികം നീണ്ടു.

ചോദ്യം ചെയ്യലിനായി കമ്മീഷണര്‍ ഓഫീസില്‍ ഹാജാരാകാനാണ് സൈബിക്ക് നിര്‍ദേശം നല്‍കിയിരുന്നതെങ്കിലും പിന്നീട് പോലീസ് ട്രെയ്‌നിംഗ് സെന്‍ററിന്‍റെ കോണ്‍ഫറന്‍സ് ഹാളിലേക്ക് മാറ്റുകയായിരുന്നു.

പണം നല്‍കിയ കക്ഷികളില്‍ ഒരാളായ സിനിമാ നിര്‍മാതാവിനെയും വിജിലന്‍സ് രജിസ്ട്രാര്‍ക്ക് മൊഴി നല്‍കിയ അഭിഭാഷകരെയും പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സാക്ഷികളുടെ മൊഴി കൂടി ചേര്‍ത്ത് ശനിയാഴ്ചയ്ക്കകം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.