ഓം ബിർല സ്പീക്കറാകും; കൊടിക്കുന്നിൽ "ഇന്ത്യ’ സ്ഥാനാർഥി
ഓം ബിർല  സ്പീക്കറാകും; കൊടിക്കുന്നിൽ   ഇന്ത്യ’ സ്ഥാനാർഥി
Wednesday, June 26, 2024 1:43 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ പദവിയിലേക്ക് മത്സരത്തിനു കളമൊരുങ്ങി. നിലവിലെ സ്പീക്കർ ഓം ബിർല എൻഡിഎയുടെ സ്ഥാനാർഥിയായും മുതിർന്ന എംപി കൊടിക്കുന്നിൽ സുരേഷ് പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്‍റെ സ്ഥാനാർഥിയായും ഇന്നലെ പത്രിക നൽകി. ഇന്നു രാവിലെ 11ന് ലോക്സഭയിൽ വോട്ടെടുപ്പ് നടക്കും.

പാർലമെന്‍ററി കീഴ്‌വഴക്കം പാലിച്ച് ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനു നൽകിയാൽ ഭരണപക്ഷത്തിന്‍റെ സ്പീക്കറെ പിന്തുണയ്ക്കാമെന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയെങ്കിലും ബിജെപി നേതൃത്വം വഴങ്ങിയില്ല. കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയെ ടെലിഫോണിൽ വിളിച്ച് മന്ത്രി രാജ്നാഥ് സിംഗ് സംസാരിച്ചപ്പോൾ ഖാർഗെ നിലപാടറിയിച്ചു.

പിന്നീട് കെ.സി. വേണുഗോപാലും ഡിഎംകെ നേതാവ് ടി.ആർ. ബാലുവും രാജ്നാഥിനെ കണ്ടു സംസാരിച്ചെങ്കിലും ഡെപ്യൂട്ടി സ്പീക്കർ പദവി നൽകാൻ സർക്കാർ തയാറായില്ല. പാർലമെന്‍ററികാര്യമന്ത്രി കിരണ്‍ റിജുജുവും പ്രതിപക്ഷ നേതാക്കളിൽ ചിലരോടു സംസാരിച്ചു.

ഇതേസമയം, സ്പീക്കർ സ്ഥാനത്തേക്കു മത്സരിക്കാനുള്ള തീരുമാനം കൂടിയാലോചിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കൊടിക്കുന്നിലിന്‍റെ പത്രികയെ പിന്തുണയ്ക്കാൻ തൃണമൂൽ കോണ്‍ഗ്രസ് വിസമ്മതിച്ചത് ഇന്ത്യ സഖ്യത്തിനു തിരിച്ചടിയായി.

ആർഎസ്എസിന്‍റെ ഉറച്ച പിന്തുണയുള്ളതിനാലാണു രാജസ്ഥാനിലെ കോട്ടയിൽനിന്നുള്ള എംപിയായ ഓം ബിർലയ്ക്ക് 2019ൽ അപ്രതീക്ഷിതമായി സ്പീക്കർപദവി കൈവന്നത്. ബിജെപി ആന്ധ്ര സംസ്ഥാന അധ്യക്ഷ ഡി. പുരന്ദരേശ്വരി, പ്രോട്ടെം സ്പീക്കർ ഭർതൃഹരി മെഹ്താബ് തുടങ്ങിയ പേരുകളും പരിഗണിച്ചെങ്കിലും തന്‍റെ സർക്കാരിന്‍റെ തുടർച്ചയ്ക്കാണു പ്രധാനമന്ത്രി മോദി മുൻതൂക്കം നൽകിയത്.

ലോക്സഭയിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാൽ ഓം ബിർല വീണ്ടും സ്പീക്കറായി തെരഞ്ഞെടുക്കപ്പെടും. വയനാട് ഒഴിഞ്ഞുകിടക്കുന്നതിനാൽ 542ൽ പകുതിയായ 271 വോട്ടുകൾ മതിയാകും ഓം ബിർലയ്ക്കു വിജയിക്കാൻ.

ലോക്സഭയിൽ എൻഡിഎയ്ക്ക് 293 അംഗങ്ങളും പ്രതിപക്ഷത്തിന് 233 അംഗങ്ങളുമാണുള്ളത്. ഭരണകക്ഷിക്ക് സ്പീക്കർ സ്ഥാനവും മുഖ്യ പ്രതിപക്ഷ കക്ഷിക്ക് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവുമെന്നതാണ് പതിറ്റാണ്ടുകളായുണ്ടായിരുന്ന കീഴ്‌വഴക്കം.

എന്നാൽ, നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ ടേമായ 2014ൽ ലോക്സഭയിലെ മൂന്നാമത്തെ വലിയ പാർട്ടിയായിരുന്ന അണ്ണാ ഡിഎംകെയുടെ എം. തന്പിദുരൈ ആയിരുന്നു ഡെപ്യൂട്ടി സ്പീക്കർ. 1985ലും തന്പിദുരൈ ഡെപ്യൂട്ടി സ്പീക്കർ ആയിരുന്നു.

മോദിയുടെ രണ്ടാം ടേമിൽ കഴിഞ്ഞ അഞ്ചു വർഷമായി ഡെപ്യൂട്ടി സ്പീക്കർ പദവി ആർക്കും നൽകാത്തതിനാൽ സ്ഥാനം ഒഴിഞ്ഞുകിടന്നു. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളിലേക്ക് ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ പാർട്ടികളുടെയും പിന്തുണ ഉറപ്പാക്കുന്നതാണ് അതുവരെയുണ്ടായിരുന്ന കീഴ്‌വഴക്കം.

സ്പീക്കർസ്ഥാനത്തേക്ക് മത്സരം ഇതു നാലാം തവണ

ന്യൂഡൽഹി: ലോക്സഭാ സ്പീക്കർസ്ഥാനത്തേക്ക് മത്സരം നടക്കുന്നത് ഇതു നാലാംതവണ. ഇതിനുമുന്പ് 1952, 1967, 1976 വർഷങ്ങളിലാണ് സ്പീക്കർസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്.

1952ൽ കോൺഗ്രസിലെ ജി.വി. മാവ്‌ലങ്കറാണ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. മാവ്‌ലങ്കർ 394 വോട്ട് നേടിയപ്പോൾ എതിരാളി ശാന്താറാം മോറെയ്ക്ക് 55 വോട്ടാണു ലഭിച്ചത്. 1967ൽ സ്പീക്കർസ്ഥാനത്തേക്കു മത്സരിച്ചു വിജയിച്ചത് കോൺഗ്രസിലെ നീലം സഞ്ജീവ റെഡ്ഢിയായിരുന്നു. ടി. വിശ്വനാഥം ആയിരുന്നു എതിരാളി. റെഡ്ഢി 278 വോട്ടും വിശ്വനാഥം 207 വോട്ടും നേടി.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ അഞ്ചാം ലോക്സഭയുടെ അഞ്ചാം സമ്മേളനം ഒരു വർഷത്തേക്കു നീട്ടിയിരുന്നു. 1975 ഡിസംബർ ഒന്നിന് അന്നത്തെ സ്പീക്കർ ജി.എസ്. ധില്ലൻ രാജിവച്ചു. തുടർന്ന് 1976 ജനുവരി അഞ്ചിന് കോൺഗ്രസിലെ ബലിറാം ഭഗത് ലോക്സഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. ഭഗത് 344 വോട്ട് നേടിയപ്പോൾ എതിർസ്ഥാനാർഥിയായ ജനസംഘം നേതാവ് ജഗന്നാഥ്റാവു ജോഷിക്ക് 58 വോട്ട് മാത്രമാണു ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.