മുതലമട റിംഗ് റോഡ് തകർന്നു; വാഹനസഞ്ചാരം അപകടഭീതിയിൽ
Thursday, June 13, 2024 1:14 AM IST
മുതലമട: റെയിൽവേ സ്റ്റേഷൻ റിംഗ് റോഡ് തകർന്ന് ഗർത്തങ്ങൾ രൂപപ്പെട്ടത് വാഹനയാത്ര ദുഷ്ക്കരമായി. ഓട്ടോറിക്ഷയും ഇരുചക്രവാഹന സഞ്ചാരം പോലും അപകട ഭീഷണിയിലാണുള്ളത്.

മുതലമട റെയിൽവേ ലൈൻ തുരങ്കപ്പാതയുടെ വടക്കുഭാഗം റോഡാണ് 150 ഓളം മീറ്റർ ദൂരം വാഹന സഞ്ചാരത്തിനു കഴിയാത്തവിധം ദുർഘടമായിരിക്കുന്നത്.

നന്ദിയോട് കാമ്പ്രത്ത്ചള്ള പാതയിലുള്ള മുതലമട വഴി ആറു സ്വകാര്യ ബസ് ഉൾപ്പെടെ നിരവധി ചരക്കു ലോറികളും ഇതുവഴിയാണ് സഞ്ചാരം.

ചരക്കു ലോറികൾ ഗർത്തത്തിൽ ഇടിച്ചിറങ്ങി ലീഫ് പൊട്ടിയും മറ്റും യന്ത്രതകരാറു പറ്റിയും വഴിയിൽ കുടുങ്ങുന്നതായി സമീപവാസികൾ പരാതിപ്പെടുന്നുണ്ട്.

കാലവർഷം ശക്തമായാൽ റോഡ് പൂർണമായും തകർന്ന് വെള്ളക്കെട്ടുണ്ടായി കാൽ നടയാത്ര പോലും അസാധ്യമാവും.

ഈ സ്ഥലത്ത് വടക്കുഭാഗം കാടാണെന്നതിനാൽ റോഡിലെ വെള്ളക്കെട്ടിൽ വിഷപാമ്പുകളും കാണപ്പെടാറുണ്ടെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തുണ്ട്. രാത്രിയാവുന്നതോടെ റോഡിൽ പന്നി കൂട്ടവും വാഹനയാത്രക്ക് ഭീഷണിയാവുന്നുണ്ട്.

കഴിഞ്ഞ വർഷം മുതലമട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റെയിൽവേ അധികൃതർക്ക് പരാതി നൽകിയതിനെതുടർന്ന് പാത നവീകരണത്തിന് നടപടി ഉണ്ടാകുമെന്ന് മറുപടി ലഭിച്ചിരുന്നു.