കാഞ്ഞിരപ്പുഴ ഉദ്യാനം കാത്തിരിക്കുന്നു, സമഗ്ര വികസനത്തിന്
Tuesday, June 11, 2024 1:48 AM IST
മണ്ണാർക്കാട്: ഉപയോഗശൂന്യമായ വാട്ടർ ഫൗണ്ടൻ. തകർന്നു കിടക്കുന്ന കളിയുപകരണങ്ങൾ. കൺചിമ്മിക്കിടക്കുന്ന വൈദ്യുതിവിളക്കുകൾ...

എന്നാൽ ഇതെല്ലാം കാണാൻ എത്തുന്നതാകട്ടെ നൂറുകണക്കിനു വിനോദസഞ്ചാരികളും. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ നിലവിലെ അവസ്ഥയാണിത്.

വികസന പദ്ധതികൾ പലതും നടപ്പാക്കിയെങ്കിലും സമഗ്രമായ വികസന പദ്ധതിയോ കൃത്യമായി ആറ്റുകുറ്റപ്പണികളോ നടത്തുവാൻ ആരുംതന്നെയില്ല.

ഇതുമൂലം കാഞ്ഞിരപ്പുഴ ഉദ്യാനം നാശത്തിന്‍റെ വക്കിലേക്ക് എത്തുകയാണ്. സംസ്ഥാന ജലസേചന വകുപ്പിന്‍റെ നേതൃത്വത്തിലുള്ള ഉദ്യാനമാണ് കാഞ്ഞിരപ്പുഴയിലേത്. കാഞ്ഞിരപ്പുഴ ഉദ്യാനവും ഡാമും പരിപാലിക്കുന്നത് ജലസേചന വകുപ്പാണ്. ഇവരുടെ പ്രവർത്തനം കാര്യക്ഷമമല്ല എന്നതാണ് പൊതുവെയുള്ള ആക്ഷേപം.

വാട്ടർ ഫൗണ്ടൻ നിർമാണം കഴിഞ്ഞ് ഏതാനും മാസങ്ങൾ മാത്രമാണ് കൃത്യമായി പ്രവർത്തിച്ചത്.

മൂന്നുവർഷം മുൻപും മറ്റു അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പ്രവർത്തനം നടത്തുവാൻ കഴിഞ്ഞില്ല. വാട്ടർ ഫൗണ്ടനിലെ വെള്ളത്തിന്‍റെ ചോർച്ചയാണ് പ്രധാനകാരണം. കുട്ടികളുടെ കളിയുപകരണങ്ങളിൽ പലതും തന്നെ തകർന്നു കിടക്കുകയാണ്. പലതും കയർ ഉപയോഗിച്ച് കെട്ടിവച്ചിട്ടുമുണ്ട്.

ഇതൊന്നും ഉപയോഗിക്കുന്നുമില്ല. ഇവയെല്ലാം അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗപ്രദമാക്കണമെന്നാണ് വിനോദസഞ്ചാരികളുടെ ആവശ്യം. ഇതിനുപുറമേ ഉദ്യാനത്തിലെ വൈദ്യുതി വിളക്കുകൾ പലതും തെളിയുന്നുമില്ല.

പലയിടത്തും ബൾബുകൾ മിഴിയടച്ചു. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഉദ്യാനത്തിൽ വന്നു പോയിക്കൊണ്ടിരിക്കുന്നത്.

വലിയ രീതിയിലുള്ള പ്രവേശന ഫീസ് വാങ്ങുകയും കൃത്യമായ പണികൾ നടത്താതിരിക്കുകയും ചെയ്യുന്നതുമൂലം വിനോസ സഞ്ചാരികൾ പ്രതിഷേധത്തിലുമാണ്.

അവധി ദിവസങ്ങളിൽ ആയിരത്തിലധികം സഞ്ചാരികൾ ഉദ്യാനത്തിൽ എത്താറുണ്ടെന്ന് ഉദ്യാനം അധികൃതർ തന്നെ പറയുന്നു. ഉദ്യാനത്തിൽ കൂടുതൽ കളിയുപകരണങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.