"ആ ഒരു കിലോമീറ്റർ റോഡ്, അതെങ്കിലുമൊന്നു നന്നാക്കണം'
Tuesday, June 11, 2024 1:48 AM IST
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ, തെങ്കര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽറോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

കാഞ്ഞിരത്തുനിന്നും തെങ്കരയിലേക്കുള്ള കനാൽ റോഡിന്‍റെ ഒരു കിലോമീറ്റർ ഭാഗമാണ് പൂർണമായി തകർന്നു ഗതാഗതയോഗ്യമല്ലാത്ത രീതിയിൽ കിടക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.

അമ്പംകുന്ന് മഖാം, കോയക്ക ഫണ്ട് ഇന്നിവിടങ്ങളിലേക്കുള്ള വഴിയാണിത്. കാഞ്ഞിരപ്പുഴ പഞ്ചായത്തിന്‍റെ പരിധിയിൽവരുന്ന ഭാഗമാണ് തകർന്നു കിടക്കുന്നത്. ഈഭാഗത്ത് വർഷങ്ങളായി അറ്റകുറ്റപ്പണികളോ ടാറിംഗോ നടത്തിയിട്ടില്ലെന്നു പ്രദേശവാസികൾ പറയുന്നു.

മഴക്കാലമായതോടെ റോഡ് ഒന്നാകെ ചെളിക്കുളമായി കിടക്കുകയാണ്. തെങ്കരയിൽനിന്നും അമ്പംകുന്ന് വരെയുള്ള ഭാഗം ടാറിംഗ് പൂർത്തിയാക്കി കഴിഞ്ഞു.

കാഞ്ഞിരത്തുനിന്നും ഏതാനും കിലോമീറ്റർഭാഗം റോഡ് ടാർ ചെയ്തിട്ടുണ്ടെങ്കിലും പല ഭാഗങ്ങളിലും റോഡ് തകർന്നുകിടക്കുകയാണ്. കാഞ്ഞിരം കോൽപ്പാടം തെങ്കര റോഡ് ഇന്‍റലോക്ക് പണിയെത്തുടർന്ന് അടച്ചതോടെ ഈ വഴിയിലൂടെയാണ് കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്നത്. ഇതുമൂലം പ്രദേശവാസികളും യാത്രക്കാരും ബുദ്ധിമുട്ടുകയാണ്.