രാമായണ മാസാചരണത്തിനൊരുങ്ങി വില്വാദ്രിനാഥ ക്ഷേത്രം
Monday, July 8, 2024 1:48 AM IST
തിരുവില്വാമല: രാമായണമാസചരണത്തിന് വില്വാദ്രിനാഥ ക്ഷേത്രത്തിൽ ഒരുക്കങ്ങളാരംഭിച്ചു.
ശ്രീരാമ - ലക്ഷ്മണൻമാരുടെ പ്രതിഷ്ഠയുള്ള വില്വാദ്രിനാഥ ക്ഷേത്രത്തിൽ രാമായണ മാസചരണത്തോടനുബന്ധിച്ച് നാലമ്പല ദർശനത്തിന് 16ന് തുടക്കമാകും. ക്ഷേത്രത്തിൽ ചേലക്കര നിയോജകമണ്ഡലത്തിലെ ടൂറിസം പദ്ധതിയുടെ ഭാഗമായി പടിഞ്ഞാറെനടയിലെ പ്രവേശനവഴിയും ടോയ്‌ലറ്റുകളും നവീകരിക്കുന്ന ജോലികൾ പുരോഗമിക്കുന്നു.

രാമായണമാസാചരണത്തോടനുബന്ധിച്ച് തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രം കേന്ദ്രീകരിച്ച് നടത്തുന്ന നാലമ്പല ദർശനപാതയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച ബുക്‌ലെറ്റിന്‍റെ പ്രകാശനം വില്വാദ്രിനാഥ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കൊച്ചിൻ ദേവസ്വംബോർഡ് മെംബർ പ്രേമരാജ് ചൂണ്ടലാത്ത് ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്‍റ് എബി ദിവാകരന് കൈമാറി നിർവഹിച്ചു.


തിരുവില്വാമല ദേവസ്വംമാനേജർ മനോജ് കെ.നായർ, ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി കെ. ജയപ്രകാശ്കുമാർ എന്നിവർ പങ്കെടുത്തു. ശ്രീരാമ - ലക്ഷ്മണ - ശ്രത്രുഘ്ന ക്ഷേത്രദർശന പൂർത്തീകരണങ്ങൾ ഒരുദിവസംതന്നെ നടത്തുന്ന പാലക്കാട് കേന്ദ്രീകരിച്ചുള്ള നാലമ്പല ദർശനപാതയിൽ തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രം, പാലക്കാട് കുഴൽമന്ദത്തിനടുത്തുള്ള പുൽപ്പുര മന്ദം ഭരതക്ഷേത്രം, കൽക്കുളം ശത്രുഘ്നക്ഷേത്രം എന്നീ ക്ഷേത്രങ്ങളാണ് ഉൾപ്പെടുന്നത്. രാമായണ മാസാചരണത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ 16 മുതൽ രാമായണ പാരായണം, പ്രസാദ ഊട്ട്, ചുറ്റുവിളക്ക് എന്നിവയുണ്ടാകുമെന്ന് ദേവസ്വം മാനേജർ മനോജ് കെ.നായർ പറഞ്ഞു.