കൊട്ടിഘോഷിച്ച കെ സ്റ്റോറുകൾക്ക് ഒരുവയസ് ; ജനങ്ങൾക്ക് ലഭിക്കുന്നത് സോപ്പും പൊടിയും മാത്രം
Monday, July 8, 2024 1:48 AM IST
വടക്കാഞ്ചേരി: റേഷൻകടകൾ ഹൈടെക് നിലവാരത്തിലേക്കുയർത്തി, ഡിജിറ്റൽ സേവനങ്ങളും ലഭ്യമാക്കും എന്നുപ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ആരംഭിച്ച കെ സ്റ്റോറുകൾ നോക്കുകുത്തി.
കഴിഞ്ഞവർഷം ജൂൺ അഞ്ചിന് പ്രവർത്തനമാരംഭിച്ച തലപ്പിള്ളി താലൂക്കിലെ കെ  സ്റ്റോറുകൾ സോപ്പും പൊടിയും വില്പനടത്താനുള്ള കേന്ദ്രങ്ങളായി മാറി. സർക്കാരിന്‍റെ വാക്കുകേട്ട് വലിയ മുതൽമുടക്കിൽ കെ സ്റ്റോർ ആരംഭിച്ച റേഷൻ കടയുടമകൾ കടക്കെണിയിലേക്കു വീണതുമാത്രം മിച്ചം.

തലപ്പിള്ളി താലൂക്കിൽ രണ്ടു റേഷൻകടകളിലാണ് കെ സ്റ്റോറുകൾ ആരംഭിച്ചത്. തെക്കുംകര പഞ്ചായത്തിലെ മലാക്ക ലൈസൻസിയായ ഷാജിപീറ്റർ(238), വരവൂർ പഞ്ചായത്തിലെ കുമരപ്പനാൽ ലൈസൻസി രവീന്ദ്രൻ(162) എന്നിവരുടെ റേഷൻ കടകളിലാണ് സ്റ്റോർ തുറന്നത്.

റേഷൻകടകൾവഴി കൂടുതൽ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാകുന്ന പദ്ധതി യാഥാർഥ്യമായതോടെ ഗ്രാമീണ മേഖലയിൽ പുതിയ വികസനമുന്നേറ്റമാകുമെന്നായിരുന്നു മലാക്കയിൽ ഉദ്ഘാടകനായിരുന്ന എംഎൽഎയുടെ പ്രഖ്യാപനം.


മിൽമ, ശബരി ഉത്പന്നങ്ങൾ വാങ്ങാനും ഡിജിറ്റൽ ഇടപാടുകൾ നടത്താനും കെ സ്റ്റോറുകൾവഴി സാധിക്കുമെന്നും ഉറപ്പുനൽകി. 10,000 രൂപയിൽ താഴെയുള്ള ബാങ്കിംഗ് ഇടപാടുകൾ, എടിഎം സേവനം എന്നിവയും റേഷൻ കടയിലുണ്ടാകുന്നതോടൊപ്പം വാട്ടർ ബില്ലുകൾ അടക്കാനാകുമെന്ന വാഗ്ദാനവുംനൽകി. കുറഞ്ഞ വിലയ്ക്ക് അഞ്ചുകിലോഗ്രാം തൂക്കമുള്ള എൽപിജി സിലിണ്ടറുകളും ലഭ്യമാകും. അധികസേവനങ്ങൾക്ക് ഫീസില്ലെന്നത് ജനങ്ങൾക്ക് ആശ്വാസംപകരുമെന്നും ഉറപ്പുനൽകിയിരുന്നു. ഒരുവർഷത്തിനിപ്പുറം പ്രഖ്യാപനങ്ങളെല്ലാം വെള്ളത്തിൽ വരച്ച വരയായി.

അഞ്ചുകിലോ ഗ്യാസ് സിലിന്‌ഡറിന് ആവശ്യക്കാരില്ലെന്നതും കെ സ്റ്റോർ ഉടമകൾക്ക് കനത്ത തിരിച്ചടിയായി. സപ്ലെെകോ ഔട്ട്‌ലെറ്റുകളിൽപ്പോലും നിത്യോപയോഗ സാധങ്ങൾ ഇല്ലാത്ത സ്ഥിതിയാണ്. അതുകൊണ്ടുതന്നെ കെ സ്റ്റോറുകൾ പ്രഖ്യാപന ലക്ഷ്യത്തിലെത്താനുള്ള സാധ്യതയും മങ്ങുകയാണ്.