" നമ്മുടെ കളിസ്ഥലം' യാഥാർഥ്യമാക്കി പുന്നക്കബസാർ സാംസ്കാരികകേന്ദ്രം
Monday, July 8, 2024 1:48 AM IST
കയ്പമംഗലം: പ്രതിസന്ധികളെ മറികടന്നു കളിസ്ഥലം സ്വന്തമാക്കി പുന്നക്കബസാർ സാംസ്കാരിക കേന്ദ്രം. ഏറെ വർഷങ്ങളായുള്ള പ്രദേശവാസികളുടെ സ്വപ്നമാണ് യാഥാർഥ്യമായത്.

നാട്ടിലെ പല കൂട്ടായ്‌മകളുടെ പതിറ്റാണ്ടുകളുടെ ചർച്ചകളിൽ നിറഞ്ഞുനിന്ന ഒന്നായി രുന്നു നാടിനു സ്വന്തമായൊരു കളിസ്ഥലം. മതിലകം മേഖലയിലെ സജീവമായിരുന്ന പല കളിപ്പറമ്പുകളും കെട്ടിയടക്കുകയും വീടുകളും വ്യാപാര സ്ഥാപനങ്ങളും മൈതാനങ്ങൾ കൈയടിക്കിയപ്പോൾ കളിപ്പറമ്പുകൾ ഓർയായതിനെ തുടർന്നാണ് പുന്നക്കബസാർ മേഖല കേന്ദ്രീകരിച്ചു കളിസ്ഥലം വേണമെന്നുള്ള ചർച്ച വിവിധ കൂട്ടായ്മകളിൽ സജീവമായത്. അതിൽ പ്രധാനമായത് നമ്മുടെ പുന്നക്കബസാർ എന്ന ഒരു വാട്ട്സ് ആപ്പ് കൂട്ടായ്മയായിരുന്നു.

ഇതേത്തുടർന്ന് പുന്നക്കബസാറിൽ 34 സെന്‍റ്് സ്ഥലം കണ്ടെത്തി. ധ്രുതഗതിയിൽ ഫണ്ട്‌ ശേഖരണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. 2019 ഡിസംബറിൽ ഒന്നാം വാർഷിക ആഘോഷ വേളയിൽ 2020 ഏപ്രിലിൽ " നമ്മുടെ കളിസ്ഥലം" യാഥാർഥ്യമാകുമെന്ന് പ്രഖ്യാപിച്ചു. പക്ഷെ പിന്നീട് കോവിഡ് മഹാമാരി വന്നതോടെ വലിയ പ്രതിസന്ധി നേരിടേണ്ടിവന്നു. വലിയതുക ഓഫർ ചെയ് ത പലരുടെയും ജോലി നഷ്ടപ്പെടുകയും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്തതോടെ ലക്ഷ്യം കൈപ്പിടിയിലൊതുക്കാൻ വീണ്ടും കാലതാമസം വന്നു.


പ്രദേശത്തെ നിർധന കുടുംബത്തിലെ വീട്ടമ്മ നൽകിയ 350 രൂപ മുതൽ അഞ്ചു സെന്‍റ് സ്ഥലംവരെ ഓരോരുത്തരും നൽകിയതിന്‍റെ പ്രതിഫലമാണ് ഈ കളിസ്ഥലം. പുന്നക്കബസാറിന് 150 മീറ്റർ കിഴക്ക് മാറി റോഡ് സൗകര്യത്തോടെ അര ഏക്കറോളം സ്ഥലം വാങ്ങി രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു. ഒരു സ്വപ്നം നിറവേറിയപ്പോൾ നാട് വലിയ സന്തോഷത്തിലാണ്. കളിസ്ഥലത്തിനും സാംസ്കാരിക കേന്ദ്രത്തിനുമായി സ്വന്തമായൊരു സ്ഥലം വിലകൊടുത്തുവാങ്ങി പൊതുജനങ്ങൾക്കു മുന്നിൽ സമർപ്പിച്ച ചടങ്ങ് ശ്രദ്ധേയമായിരുന്നു. പതാക ഉയർത്തലും താളമേളങ്ങളും കരിമരുന്നു പ്രയോഗവും ഇതിന്‍റെ ഭാഗമായി നടന്നു. സുബൈർ കാക്കശേരി പതാക ഉയർത്തി.

ലൈബ്രറി, പഠനമുറി, മീറ്റിംഗ് ഹാൾ, സീനിയർ സിറ്റിസൺസ് ക്ലബ്, ലേഡീസ് ആൻഡ് ചിൽഡ്രൻസ് ക്ലബ്, നീന്തൽ പരിശീലനക്കുളം, ജിംനേഷ്യം, യോഗ സെന്‍റർ, വോളിബോൾ കോർട്ട്, ബാഡ്മിന്‍റൺ കോർട്ട്, ഓപ്പൺ സ്റ്റേജ് തുടങ്ങിയവ സജ്ജീകരിച്ച് ജില്ലയിലെത്ത ന്നെ ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഒരു സാംസ് കാരിക കേന്ദ്രമായി ഈ സ്ഥാപനത്തെ ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണു പ്രവർത്തനങ്ങൾ മുന്നോ ട്ടുപോകുന്നത്.