ക്ഷേത്രഗോപുരം സമർപ്പിച്ചു
Monday, July 8, 2024 1:48 AM IST
ഗുരുവായൂർ: ക്ഷേത്രം കിഴക്കേനടപ്പന്തൽ പ്രവേശന കവാടത്തിന് പുതിയ മുഖഛായ നൽകി ദൃശ്യ ഭംഗിയോടെ നിർമിച്ച അലങ്കാര ഗോപുരവും നടപ്പന്തലും ഗുരുവായൂരപ്പന് സമർപ്പിച്ചു.

പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് വിളക്ക് തെളിയിച്ച് സമർപ്പണം നിർവഹിച്ചു. ക്ഷേതം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ. പി. വിനയൻ ഗോപുരവും നടപ്പന്തലും വഴിപാട് സമർപ്പിക്കുന്ന പ്രവാസി വ്യവസായി വെൽത്ത് ഐ ഗ്രൂപ്പ് സിഇഒ പെരിന്തൽമണ്ണ സ്വദേശി വിഘ്നേഷ് വിജയകുമാർ, കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങിൽ ഞെരളത്ത് ഹരി ഗോവിന്ദന്‍റെ സോപാന സംഗീതം വയലിന്‍, പുല്ലാങ്കുഴല്‍ കച്ചേരി, ചൊവ്വല്ലൂര്‍ മോഹന വാര്യരുടെ മേളം എന്നിവ അരങ്ങേറി.

കേരളീയ വാസ്തുശൈലിയില്‍ രണ്ടു നിലകളിലായാണ് അലങ്കാരഗോപുരം പണിതിട്ടുള്ളത്. കൊത്തുപണികളും ദാരുശില്പങ്ങളും ഗോപുരത്തിന് ദൃശ്യഭംഗി നൽകിയിട്ടുണ്ട്. നടപ്പന്തലിലെ 20 തൂണുകളിലും മനോഹരമായ ശില്പങ്ങളുണ്ട്.


വാസ്തു ആചാര്യന്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്‍റെ നിര്‍ദേശ പ്രകാരം ദേവസ്വം മരാമത്ത് വിഭാഗത്തിന്‍റെ മേല്‍നോട്ടത്തില്‍ കൊത്തുപണികളും ദാരുശില്പങ്ങളും എളവള്ളി നന്ദനും മരാമത്ത് പണികൾ പെരുവല്ലൂർ മണികണ്ഠനും ചേര്‍ന്നാണ് തയാറാക്കിയത്.
മൂന്നുകോടിയോളം ചിെലവിലാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.

ക്ഷേത്രത്തിൽ ദർശനത്തിന്
ഭക്തജനത്തിരക്ക്

ഗുരുവായൂർ: ക്ഷേത്രത്തിൽ ദർശനത്തിന് വൻ ഭക്തജന തിരക്ക്. ഇന്നലെ വഴിപാടിനത്തിൽ ലഭിച്ചത് 63,13,124 രൂപയാണ്. ഇതിൽ 16.73 ലക്ഷത്തിന്‍റെ തുലാഭാരം വഴിപാടും 21.77 ലക്ഷത്തിന്‍റെ നെയ്‌വിളക്ക് വഴിപാടും നടന്നു. പാൽപായസം 5.97 ലക്ഷം, നെയ്പായസം 1.35 ലക്ഷം തുടങ്ങിയ വഴിപാടുകളും നടന്നു.

പുലർച്ചെ മുതൽ ദർശനത്തിന് നീണ്ടനിരയായിരുന്നു. ദർശനത്തിനുള്ള വരി തെക്കേനടപന്തൽ നിറഞ്ഞ് പടിഞ്ഞാറെ നടപ്പന്തൽ വഴി പടിഞ്ഞാറെ ഇന്നർ റിംഗ്റോഡിലെത്തി. 625 ചോറൂൺ വഴിപാടും നടന്നു.

നാലും അഞ്ചും മണിക്കൂർ വരിനിന്നാണ് പലർക്കും ദർശനം ലഭിച്ചത്. ക്ലോക്ക് റൂമിൽ സാധനങ്ങൾ വയ്ക്കാനും എടുക്കാനും വലിയ വരിയായിരുന്നു. ഉച്ചക്ക് രണ്ടരയോടെയാണ് ക്ഷേത്രനട അടച്ചത്.