ജനവാസ മേഖലകൾ ഇഎസ്എയിൽ നിന്നൊഴിവാക്കണം: പെരുനാട് പഞ്ചായത്ത്
Sunday, September 29, 2024 3:19 AM IST
റാന്നി: പെരുനാട് ഗ്രാമപഞ്ചായത്തിലെ 5,6,7,8,9 വാർഡുകളെ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ എന്ന പട്ടികയിൽ ഉൾപ്പെടുത്തിയത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംവേദപ്രദേശം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കാലാവസ്ഥ വ്യതിയാന വകുപ്പ് തയാറാക്കിയ റിപ്പോർട്ടിൻമേൽ ഗ്രാമപഞ്ചായത്തിന്‍റെ അഭിപ്രായം അറിയിക്കണമെന്ന് ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ ഉപഗ്രഹ ചിത്രം പരിശോധിച്ച് നിർദ്ദേശങ്ങൾ നേരത്തേ നൽകിയിരുന്നു.

ഇതേത്തുടർന്ന് ജനവാസ മേഖലകളും കൃഷിയിടങ്ങളും പരിസ്ഥിതി സംവേദപ്രദേശങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങൾ ഇത്തരത്തിൽ അറിയിച്ചിട്ടുള്ള അഭിപ്രായങ്ങൾ സംസ്ഥാനത്തിന്‍റെ കരട് നിർദ്ദേശങ്ങളായി കേന്ദ്ര വിദഗ്ധ സമിതിക്ക് സമർപ്പിച്ചിട്ടുണ്ട്.


പെരുനാട് ഗ്രാമപഞ്ചായത്തിൽപെട്ട കൊല്ലമുള വില്ലേജ്, പെരുനാട് വില്ലേജിലെ ശബരിമല വാർഡ് പ്രദേശങ്ങൾ ഇപ്പോഴും പരിസ്ഥിതി സംവേദപ്രദേശങ്ങളായി തന്നെ തുടരുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിരിക്കുകയാണെന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നിവേദനത്തിൽ പറയുന്നു.