വട്ടത്തറപ്പടിയിൽ തോട്ടിലേക്കും മാലിന്യം
Sunday, September 29, 2024 3:07 AM IST
അടൂർ ബൈപാസിനു സമീപം വട്ടത്തറപ്പടിയിൽ കൈത്തോട്ടിലേക്കും ശൗചാലയ മാലിന്യം തള്ളി. കഴിഞ്ഞ മൂന്നു ദിവസങ്ങളായി പാർഥസാരഥി ജംഗ്ഷൻ വട്ടത്തറപ്പടി റോഡരികിലെ കൈത്തോട്ടിലാണ് ടാങ്കർ ലോറിയിൽ എത്തിച്ച മാലിന്യം തള്ളിയത്. അടൂർ നഗരസഭ, പള്ളിക്കൽ പ ഞ്ചായത്ത് പ്രദേശത്തെ ആൾക്കാർ കുളിക്കുന്ന പള്ളിക്കലാറ്റിലേക്കാണ് കൈത്തോട് ഒഴുകി യെത്തുന്നത്.

പള്ളിക്കലാറിന്‍റെ തീരത്തുള്ള കിണറുകളിലെ വെള്ളവും മലീമസമായിത്തുടങ്ങിയെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെ പകർച്ച വ്യാധികൾ പിടിപെടുയെന്ന ആശങ്കയുമായി. അടുർ ഭാഗത്തെ ജലാശയങ്ങളിലും കൈത്തോട്ടിലും മിക്ക ദിവസങ്ങളി ലും ദ്രവമാലിന്യം തള്ളുന്നുണ്ട്. കൈത്തോട്ടിലെ വെള്ളം കറുത്ത നിറത്തിലാണ് ഒഴുകുന്നത്. തോടിന്‍റെ ഇരുവശങ്ങളിലും എണ്ണമയം പറ്റി പിടിച്ച് കിടപ്പുണ്ട്.


നഗരസഭ ആരോഗ്യ വിഭാഗവും പോലീസും ശക്തമായ നടപടി സ്വീകരിക്കാത്തതാണ് മാലിന്യം തള്ളുന്നത് ആവർത്തിക്കാനിടയാക്കുന്നത്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകൾ പരിശോധിച്ചാൽ മാലിന്യം തള്ളുന്ന സംഘത്തെ കണ്ടെത്താനാകും.

പോലീസും ആരോഗ്യവിഭാഗവും ഇക്കാര്യത്തിൽ ഇടപെടൽ നടത്തുന്നില്ലെന്നാണ് ആക്ഷേപം.