സമരസമിതി ഉപരോധിച്ചു, ബിറ്റുമിൻ പ്ലാന്‍റ് പ്രവർത്തനം നിർത്തിവച്ചു
Wednesday, July 3, 2024 10:58 PM IST
കുമ്പനാട് : കടപ്ര തട്ടയ്ക്കാട് പ്രവർത്തിച്ചുവരുന്ന ബിറ്റുമിൻ ടാർ മിക്സിംഗ് പ്ലാൻറ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരസമിതി പ്ലാന്‍റ് കവാടം ഉപരോധിച്ചതിനേത്തുടർന്ന് പ്ലാന്‍റ് പ്രവർത്തനം നിർത്തിവച്ചു. പ്രദേശവാസികളുടെ ശക്തമായ സമരത്തേത്തുടർന്ന് 25-ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി പ്ലാന്‍റിന് നൽകിയ അനുമതി റദ്ദാക്കാൻ തീരുമാനിച്ചിരുന്നു.

എന്നാൽ ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. ഇന്നലെ രാവിലെ പ്ലാന്‍റ് പ്രവർത്തനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ട ജനങ്ങൾ സംഘടിക്കുകയും പ്ലാന്‍റിലേക്കുള്ള വഴി ഉപരോധിക്കുകയും ചെയ്തു. പ്ലാന്‍റിനുള്ളിലേക്ക് ലോഡ് കയറ്റാനെത്തിയ വാഹനം തടഞ്ഞ ആളുകൾ വഴിക്ക് നടുവിൽ അടുപ്പുകൂട്ടി സമരക്കഞ്ഞി വയ്ക്കാനും ആരംഭിച്ചു. തുടർന്ന് പത്താം വാർഡ് മെംബർ മുകേഷ് മുരളി നേരിട്ട് പഞ്ചായത്തിൽ എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി നോട്ടീസ് വാങ്ങി സമരസമിതിക്കും കോയിപ്രം പോലീസിനും നൽകി. പ്ലാന്‍റിനു നൽകിയ
അനുമതി റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് പഞ്ചായത്ത് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഉപരോധത്തിന് ചെയർമാൻ ബിജു കുഴിയുഴത്തിൽ, കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ, പരിസ്ഥിതി പ്രവർത്തകൻ കെ.എം.തോമസ്, സമരസമിതി ജോയിന്‍റ് സെക്രട്ടറി ജെസി സാജൻ, ട്രഷറർ ശ്രീകല ജയൻ തുടങ്ങിയവർ നേതൃത്വം നൽകി. സമരത്തിന് പിന്തുണയുമായി ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് കുന്നപ്പുഴ, സിപിഎം ഏരിയ കമ്മിറ്റി അംഗം സന്തോഷ് കുമാർ, ബി‌ജെപി ആറന്മുള മണ്ഡലം പ്രസിഡന്‍റ് ദീപ ജി.നായർ, സെക്രട്ടറി രഘുവരൻ കോയിപ്രം, ബിനു ബേബി, ജില്ലാകമ്മിറ്റി അംഗം ശരണ്യ രാജ് എന്നിവരും എത്തിയിരുന്നു.

ഇതേ സമയം ഡിവൈഎഫ്ഐ ഇരവിപേരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിറ്റുമിൻ പ്ലാന്‍റിന് സ്റ്റോപ്പ് മെമ്മോ എത്രയും വേഗം നൽകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.