നെല്ലിന്‍റെ സംഭരണവില വൈകുന്നു, കർഷകർ പ്രതിസന്ധിയിൽ
Wednesday, July 3, 2024 10:58 PM IST
പത്തനംതിട്ട: ജില്ലയിൽനിന്നു സംഭരിച്ച നെല്ലിന്‍റെ വില വൈകുന്നതോടെ കർഷകർ പ്രതിസന്ധിയിൽ. വായ്പയെടുത്തും മറ്റും കൃഷി നടത്തിയ കർഷകർ വിലയ്ക്കുവേണ്ടി ബാങ്കുകൾ കയറിയിറങ്ങുകയാണ്. സംഭരിച്ച നെല്ലിന് കിലോഗ്രാമിന് 28.30 രൂപയാണ് കർഷകർക്കു ലഭിക്കേണ്ടത്.

സപ്ലൈകോ പണം നൽകിയിട്ടില്ലെങ്കിലും കർഷകരെ ബാങ്കുകൾ വെറുതെവിടുന്നില്ല. അടുത്ത കൃഷിക്കുള്ള സമയമായിട്ടും സംഭരണ വില വൈകിപ്പിക്കുന്നതിൽ കർഷക രോക്ഷവും ശക്തമാണ്. കൃഷിയെത്തന്നെ പ്രതിസന്ധിയിലാക്കുന്ന നടപടിയാണ് സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് കർഷകർ പറയുന്നു. വെയിലിനോടും മഴയോടും പടവെട്ടി ഉത്പാദിപ്പിച്ച നെല്ലിന്‍റെ വിലയ്ക്കുവേണ്ടി ഓഫീസുകൾക്കു മുന്പിൽ കാത്തുകിടക്കേണ്ട ഗതികേടിലായി കർഷകർ. കൊടുംചൂടിൽ വിളവിൽത്തന്നെ കുറവുണ്ടായി. ഓരോവർഷവും വിളനാശം ആവർത്തിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം ഏറെബാധിച്ചിട്ടുള്ളതും നെൽകർഷകരെയാണ്. അടുത്ത കൃഷിക്കായി സാധാരണ നിലയിൽ നിലം ഒരുക്കേണ്ട സമയമായി. പണം ലഭിക്കാത്തതിനാൽ പാടത്തേക്ക് ഇറങ്ങാൻ കർഷകർ മടിക്കുകയാണ്.

സംഭരിച്ചത് 9771 മെട്രിക് ടൺ നെല്ല്

ജില്ലയിൽ ഇക്കുറി 9771.561 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചിട്ടുള്ളത്. ഏറ്റവുമധികം സംഭരണം നടക്കുന്നത് തിരുവല്ല താലൂക്കിലെ അപ്പർകുട്ടനാട് മേഖലയിലാണ്. അപ്പർ കുട്ടനാട്ടിൽ പെരിങ്ങരയിൽ 2996.534 മെട്രിക് ടണ്ണും നിരണത്ത് 1933.59 മെട്രിക് ടണ്ണും കടപ്രയിൽ 866.331 മെട്രിക് ടണ്ണും നെല്ല് സംഭരിച്ചു. പന്തളം നഗരപരിധിയിലെ പാടശേഖരങ്ങളിൽനിന്ന് 7.6 ലക്ഷം കിലോ നെല്ലാണ്. പന്തളം കരിങ്ങാലി പാടത്ത് ഇക്കുറി വിളവ് മോശമായിരുന്നു. ചൂട് കൂടിയതു കാരണം മങ്കിന്‍റെ അളവ് വർധിച്ചിരുന്നു.

പത്തനംതിട്ട ജില്ലയിലെ മറ്റൊരു പ്രധാന പാടശേഖരം വള്ളിക്കോട്ടേതാണ്. എട്ട് പാടശേഖരങ്ങളിലായി 280 കർഷകരിൽ നിന്നാണ് സംഭരണം നടത്തിയിട്ടുള്ളത്. 400 ടൺ നെല്ലാണ് സപ്ലൈകോയ്ക്കു കൈമാറിയത്. 1.13 കോടി രൂപ വള്ളിക്കോട്ട് ലഭിക്കാനുണ്ട്.

നാരങ്ങാനം പഞ്ചായത്തിലെ പുന്നോൺ പാടശേഖരത്തിലെ 15.5 ടൺ നെല്ല് സപ്ലൈകോ സംഭരിച്ചിരുന്നു. 12 ഹെക്ടറിൽനിന്നായിരുന്നു നെല്ല് ശേഖരണം. 20 കർഷകർക്കു പണം ലഭിക്കാനുണ്ട്.
സപ്ലൈകോയ്ക്കു നൽകുന്ന നെല്ലിന്‍റെ പണത്തിനു പകരം കർഷകർക്കു നൽകുന്ന നെല്ലു സംഭരണ രസീത് (പിആർസ്) ബാങ്കിൽ നൽകിയാൽ വായ്പയായി പണം നൽകുന്ന രീതിയാണ് നെല്ലു സംഭരണത്തിൽ നടക്കുന്നത്. കർഷകർക്കു നൽകുന്ന പണവും അതിന്‍റെ പലിശയും തിരിച്ചടയ്ക്കുന്നത് സപ്ലൈകോയാണ്. ഇത് സർക്കാർ അടച്ചു തീർക്കുന്നതുവരെ കർഷകരെ ബാങ്ക് വായ്പക്കാരായി കണക്കാക്കും. എസ്ബിഐയും കനറബാങ്കുമാണ് പ്രധാനമായും കർഷകരെ സഹായിച്ചുവരുന്നത്.

കൃഷി നഷ്ടത്തിലേക്ക്

വളം, കീടനാശിനി, കൂലിച്ചെലവ് ഇവയെല്ലാം വർധിച്ചതോടെ നെല്ല് കൃഷി നഷ്ടത്തിലാണെന്ന് കർഷകർ പറയുന്നു. കർഷകരിൽ നല്ലൊരു പങ്കും കടക്കെണിയിലാണ്. ഇതിനിടെ സംഭരണവില വൈകുന്നതും പ്രതിസന്ധി രൂക്ഷമാക്കും. സ്കൂൾ വർഷാരംഭത്തിൽ പണം കൈയിലില്ലാതെ കർഷകർ നട്ടം തിരിയുകയായിരുന്നു. മുൻകാലങ്ങളിൽ കർഷകർക്കു നൽകിയിരുന്ന പല സബ്സിഡികളും വെട്ടിക്കുറച്ചു. പുറമേനിന്നു വായ്പ വാങ്ങി കൃഷി ചെയ്തവർ പണം മടക്കിനൽകാതെ ബുദ്ധിമുട്ടിലായി. അടുത്ത കൃഷിക്കുള്ള പണം ആരുടെയും കൈവശമില്ലെന്ന സ്ഥിതിയായിട്ടുണ്ട്.