പറക്കാട് കാട്ടാനക്കൂട്ടമിറങ്ങി; വ്യാപക കൃഷിനാശം
Monday, July 8, 2024 4:58 AM IST
നാദാപുരം: ജില്ലാ അതിർത്തിയായ വിലങ്ങാട് പറക്കാട് ഊരിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കണ്ണവം വനത്തിൽ നിന്നാണ് പറക്കാട് ആദിവാസി മേഖലയിലെ കൃഷിയിടത്തിൽ കാട്ടാനകൾ എത്തിയത്.

നൂറിലധികം വാഴകളും കുരുമുളക് വള്ളികൾ, അറുപതോളം കമുകുകൾ, അമ്പതോളം കുലച്ച തെങ്ങ് ഉൾപ്പെടെയുള്ളവ നശിപ്പിച്ചു. ആനകൾ കൃഷിയിടത്തിലിറങ്ങി കൃഷികൾ നശിപ്പിക്കുന്നത് വനംവകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും ആനകളെ തുരത്താൻ പടക്കങ്ങൾ പോലും എത്തിച്ച് നൽകുന്നില്ലെന്ന് കർഷകർ പറഞ്ഞു.

പി.സി. ചന്തു, വി.സി. ഭാസ്കരൻ, വള്ളിയേരി ചന്തു, പ്രതീഷ്, എന്നിവരുടെ കൃഷികളാണ് കുട്ടിയാനകൾ അടക്കമുള്ള പത്തോളം ആനകൾ നശിപ്പിച്ചത്.പരാതിപ്പെട്ടാൽ പോലും വനംവകുപ്പ് ഉദ്യോഗസ്ഥർ കൃഷിയിടങ്ങളിൽ എത്താറില്ല.


നശിച്ച കാർഷിക വിളകൾക്ക് നഷ്ടപരിഹാരവും ലഭിക്കാറില്ല. ഈ മേഖലയിൽ 30 ഓളം കുടുംബങ്ങളാണ് കഴിയുന്നത്. വനമേഖലയോട് ചേർന്നാണ് കൃഷിയിടങ്ങളുള്ളത്. ഇവിടങ്ങളിൽ ഫെൻസിംഗ് സ്ഥാപിക്കണമെന്ന ആവശ്യം വനംവകുപ്പ് ചെവിക്കൊള്ളാറില്ലെന്നും പറക്കാട് ഊരിലെ വന്യമൃഗശല്യം കണ്ടില്ലെന്ന് നടിക്കുകയാണെന്നും പ്രദേശവാസികൾ പറഞ്ഞു.

കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനകളെ തുരത്തുന്നത് ജീവൻ പണയപ്പെടുത്തിയാണെന്നും കർഷകർ പറയുന്നു.