മലയോരത്ത് ഡെങ്കിപ്പനി പടരുന്നു : പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം
Friday, June 21, 2024 5:32 AM IST
നാദാപുരം: വാണിമേൽ പഞ്ചായത്തിലെ മലയോര മേഖലകൾ ഡെങ്കിപ്പനി ഭീതിയിൽ. പനി ബാധിതരുടെ എണ്ണം ദിവസേന വർധിക്കുകയാണ്. ആരോഗ്യപ്രവർത്തക ഉൾപ്പെടെ രോഗബാധിതയായി. പഞ്ചായത്തിലെ ഏഴ്, ഒമ്പത്, പത്ത് വാർഡുകളിലാണ് പനി ബാധിതർ ഉള്ളത്.

ഏഴാം വാർഡ് നെടുംപറമ്പിൽ ഒമ്പത് പേർക്കും ഒമ്പത്, പത്ത് വാർഡുകളിൽ അഞ്ച് വീതവുമാണ് രോഗികൾ ഉള്ളത്. വേനൽക്കാലത്ത് സുരക്ഷിതമല്ലാതെ ആഴ്ചകളോളം സംഭരിച്ച് സൂക്ഷിച്ചവെള്ളത്തിൽ നിന്നു പെരുകിയ കൊതുകുകൾ മഴ പെയ്തതോടെ മറ്റു ഭാഗങ്ങളിലും വെള്ളത്തിൽ മുട്ടയിട്ടു പെരുകുന്നതാണ് പകർച്ചയ്ക്ക് കാരണം.ജൂൺ മാസത്തിൽ മാത്രം ഒമ്പത് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

വാർഡിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകയ്ക്കും, ആശാവർക്കർക്കും രോഗ ബാധയുണ്ടായി. കുടുംബാരോഗ്യകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ, വീടുകൾ കേന്ദ്രീകരിച്ച് നോട്ടീസ് വിതരണം എന്നിവ നടന്നു വരുന്നു.

ഫോഗിംഗ് ഉൾപ്പെടെ ആദ്യ ഘട്ടത്തിൽ ഈ മേഖലയിൽ നടത്തിയിരുന്നു. ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. നെടുംപറമ്പിൽ സൂപ്പർ മാർക്കറ്റിന് സമീപത്ത് മാലിന്യം കൂട്ടിയിട്ടത് അധികൃതർ നീക്കം ചെയ്യിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജിന്‍റെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.

കരുതൽ യാത്ര നടത്തി

തിരുവമ്പാടി: മലയോര മേഖലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പഞ്ചായത്തിന്‍റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെയും നേതൃത്വത്തിൽ അമ്പലപ്പാറയിൽ കരുതൽ യാത്ര നടത്തി. വാർഡ് അംഗം ഷൗക്കത്തലി കൊല്ലളത്തിൽ ഉദ്ഘാടനം ചെയ്തു. പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം നടത്തുന്നതിനും നിർദേശങ്ങൾ പാലിക്കാതെ കൊതുക് വളരാനുള്ള സാഹചര്യം ഒരുക്കിയവരിൽ നിന്നും പിഴ ഈടാക്കുന്നതിനുമാണ് കരുതൽ യാത്ര നടത്തുന്നത്.

ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. ഷാജു, ആശാവർക്കർമാരായ റംല റസാഖ്, കെ.കെ. രമണി, വാർഡ് വികസന സമിതി കൺവീനർ നിഷാദ് ഭാസ്ക്കർ, ആർആർടിമാരായ മുജീബ് റഹ്മാൻ, കുഞ്ഞിമുഹമ്മത്, ഹബീബ് ചെറുകയിൽ തുടങ്ങിയവർ പങ്കെടുത്തു.

ഫോഗിംഗ് നടത്തി

കൂരാച്ചുണ്ട്: പഞ്ചായത്തിലെ പതിമൂന്നാം വാർഡ് ഓഞ്ഞിൽ പ്രദേശത്ത് അഞ്ചുപേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ പ്രദേശത്ത് ഫോഗിംഗ് നടത്തി. സമീപ പ്രദേശങ്ങളിലും അടുത്ത ദിവസങ്ങളിൽ ഫോഗിംഗ് നടത്തുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രതിരോധ പ്രവർത്തനം ഊർജിതമാണെന്നും രോഗം നിയന്ത്രണവിധേയമായെന്നും അറിയിച്ചു. ജെഎച്ച്ഐമാരായ ജോൺസൺ ജോസഫ്, ജയേഷ് കുമാർ, ഓഫീസ് സ്റ്റാഫ് അഭിലാഷ് എന്നിവർ നേതൃത്വം നൽകി.