കെഎസ്ആർടിസി സബ് ഡിപ്പോ റോഡ് ചെളിക്കുളം
Wednesday, June 26, 2024 5:25 AM IST
തിരുവമ്പാടി: കാൽനട യാത്രയ്ക്കു പോലും പറ്റാത്തവിധം ചെളിനിറഞ്ഞ് ഒരു റോഡ്. കാറുകളും ഇരുചക്ര വാഹനങ്ങളുമടക്കം ചെളിയിൽ കുടുങ്ങുന്നു. ഓട്ടോകൾ ഓടാൻ മടിക്കുന്നു. സ്കൂൾ വിദ്യാർഥികൾ ചെളിയിൽ കുതിർന്ന് രാവിലെയും വൈകിട്ടും നടന്നു പോകുന്ന കാഴ്ചയാണിവിടെ.

നിർമാണത്തിലിരിക്കുന്ന തിരുവമ്പാടി കെഎസ്ആർടിസി സബ് ഡിപ്പോ, കൃഷിഭവൻ, ഹോമിയോ ഡിസ്പെൻസറി, മൃഗാശുപത്രി എന്നിവിടങ്ങളിലേക്കുള്ള റോഡിനാണ് ഈ ദുരവസ്ഥ.
കഴിഞ്ഞ ആറുവർഷമായി ദുരിതം തുടങ്ങിയിട്ട്. വേനൽക്കാലത്ത് അസഹ്യമായ പൊടിശല്യം കൊണ്ട് പൊറുതി മുട്ടുന്ന പ്രദേശ വാസികൾക്ക് മഴക്കാലം എത്തുന്നതോടെ ചെളിക്കുളം നീന്തിക്കടക്കേണ്ട അവസ്ഥ. റോഡിന്‍റെ പല ഭാഗങ്ങളും തകർന്ന് വൻ കിടങ്ങുകൾ രൂപപ്പെട്ടിരിക്കുകയാണ്.

മഴക്കാലത്തിനുമുമ്പ് പ്രദേശവാസികൾ വൻ തുക മുടക്കി പഞ്ചായത്തിൽനിന്ന് ലഭിച്ച ചെറിയ ഫണ്ടും ഉപയോഗിച്ച് റോഡ് ഗതാഗത യോഗ്യമാക്കിയിരുന്നു. എന്നാൽ ജൽജീവൻ മിഷൻ പദ്ധതിക്കായി വീണ്ടും റോഡ് വെട്ടിക്കീറി അശാസ്ത്രീയ രീതിയിൽ പ്രവൃത്തി നടത്തിയതിനാൽ വലിയ വാഹനങ്ങൾ പോയപ്പോൾ റോഡ് പൊടുന്നനെ തകർന്ന് വൻ കുഴികൾ രൂപപ്പെടുകയായിരുന്നു. ജൽ ജീവൻ പദ്ധതിക്കായി കുഴിച്ച ഭാഗങ്ങൾ മാസങ്ങളായിട്ടും നികത്തിയിട്ടില്ല.

റോഡ് മധ്യത്തിൽ ഇപ്പോൾ മൺകൂന രൂപപ്പെട്ട നിലയിലാണ്. ക്വാറി അവശിഷ്ടം കൊണ്ട്കുഴികൾ മൂടി തത്കാലം പ്രശ്നം പരിഹരിക്കാൻ ജൽ ജീവൻ മിഷൻ അധികൃ തരോട് ആവശ്യപ്പെട്ടതായി പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ജോൺസൺ പറഞ്ഞു.