നാദാപുരം താലൂക്ക് ആശുപത്രിയിൽ തിരക്ക് നിയന്ത്രണാതീതം, പോലീസ് സഹായം തേടി അധികൃതര്‍
Wednesday, June 26, 2024 5:25 AM IST
നാദാപുരം: അടിയന്തര സാഹചര്യത്തിൽ ചികിത്സ നൽകേണ്ട അത്യാഹിത വിഭാഗത്തിൽ സാധാരണ രോഗികൾ തിങ്ങിനിറയുന്നു. നാദാപുരം താലൂക്ക് ആശുപത്രിയിലാണ് അസാധാരണ സാഹചര്യം മൂലം വിദഗ്ദ ചികിത്സ ലഭിക്കേണ്ട അത്യാഹിത രോഗികളും ആരോഗ്യ പ്രവർത്തകരും ദുരിതമനുഭവിക്കുന്നത്.

താലൂക്ക് ആശുപത്രിയിൽ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് ഒപി സമയം. ഞായറാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിൽ നാല് ഡോക്ടർമാരും ഒരു സ്പെഷലിസ്റ്റ് ഡോക്ടരുടെയും പരിശോധനാ സൗകര്യം ഇവിടെ ലഭ്യമാണ്.

എന്നാൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് ഈ സമയത്ത് ഒപിയിൽ എത്തുന്നതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ ഉച്ചക്ക് ശേഷം ആരംഭിക്കുന്ന കാഷ്വാലിറ്റി ഒപി യിൽ നൂറുകണക്കിന് ആളുകളാണ് ദിവസവും നിസാര രോഗങ്ങൾക്ക് മാത്രം ചികിത്സ തേടി എത്തുന്നത്.

ഇതേത്തുടർന്ന് ആശുപത്രിയിൽ ദിവസവും വാക്കേറ്റവും ബഹളവും പതിവാണ്. ചൊവ്വാഴ്ച അസാധാരണ ക്യൂവും രോഗികളുടെ എണ്ണവും വർധിച്ചതോടെ രോഗികളെ നിയന്ത്രിക്കാനും ആശുപത്രിയിലെ സംഘർഷം ഒഴിവാക്കാനും അധികൃതർ പോലീസിന്‍റെ സേവനം തേടുകയായിരുന്നു.

ആശുപത്രിയിൽ എത്തിയ പോലീസ് സംഘം ഇടപെട്ടാണ് സംഘർഷം ലഘൂകരിച്ചത്.ഒപിയും കാഷ്വാലിറ്റിയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞ് രോഗികൾ പെരുമാറണമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.