എൻഐടിയിൽ പുതിയ തൊഴിലാളികളെ നിയമിക്കുവാനുള്ള നീക്കം തടഞ്ഞു
Tuesday, June 25, 2024 7:10 AM IST
മുക്കം: കോഴിക്കോട് എൻഐടിയിൽ നിലവിലുള്ള തൊഴിലാളികളെ ഒന്നടങ്കം പിരിച്ചുവിട്ടു പുതിയ തൊഴിലാളികളെ നിയമിക്കുവാനുള്ള കരാർ കമ്പനിയുടെ നീക്കം തൊഴിലാളികൾ സംയുക്തമായി തടഞ്ഞു. നിലവിൽ 170 സെക്ക്യൂരിറ്റി ജീവനക്കാരും പതിമൂന്ന് ഡ്രൈവർമാരും 170 സാനിറ്റേഷൻ തൊഴിലാളികളുമാണുള്ളത്. ഇവരെ ഒന്നടങ്കം പിരിച്ചുവിട്ടു പുറമേ നിന്ന് വൻതുക കൈപ്പറ്റി പുതിയ തൊഴിലാളികളെ നിയമിക്കുന്നതിൽ പ്രതിഷേധിച്ചാണ് നിലവിലെ തൊഴിലാളികൾ ഇന്നലെ രാവിലെ പുതുതായി റിക്രൂട്ട്മെന്‍റിനെത്തിയ തൊഴിലാളികളെ തടഞ്ഞത്.

സാധാരണ പുതിയ കരാർ കമ്പനി ഏറ്റെടുത്താലും അതാത് സമയം നിലവിലെ തൊഴിലാളികളെ നിലനിർത്താനാണ് പതിവെന്നും തൊഴിലാളികൾ അറുപതു വയസിൽ പിരിഞ്ഞു പോവുമ്പോൾ മാത്രമാണ് പുതിയ തൊഴിലാളികളെ നിയമിക്കാറുള്ളതെന്നും തൊഴിലാളികൾ പറഞ്ഞു. കരാർ കമ്പനി വൻതുക സമ്പാദിക്കുന്നതിനു വേണ്ടിയാണ് ഈ തൊഴിലാളി ദ്രോഹ നടപടി ചെയ്യുന്നതെന്നും ഇതിനു എൻഐടി അധികൃതർ കൂട്ടുനിൽക്കുകയാണെന്നും തൊഴിലാളികൾ ആരോപിച്ചു.

കഴിഞ്ഞ മാസം വരെ 60 വയസിലായിരുന്നു ജോലിയിൽ നിന്നും പിരിയേണ്ടിവന്നിരുന്നതെങ്കിൽ ഇപ്പോൾ കരാർ കമ്പനി അത് 55 വയസാക്കി ചുരുക്കുകയായിരുന്നുവെന്നും 60 വയസുവരെ ജോലിയുണ്ടാകുമെന്നു കരുതി ബാങ്കുകളിൽ നിന്നും മറ്റും വായ്പ്പയെടുത്തു ബാധ്യതകൾ നിറവേറ്റിയിരുന്ന തങ്ങൾക്കു പെട്ടെന്ന് ജോലിയില്ലാതായാൽ ആത്മഹത്യയല്ലാതെ മറ്റ് മാർഗമില്ലെന്നു സാനിറ്റേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികൾ പറഞ്ഞു. കുന്ദമംഗലം പോലീസും സ്ഥലത്തെത്തി. പുതിയ റിക്രൂട്ട്മെന്‍റ് തൽക്കാലം നിർത്തിവയ്ക്കുകയായിരുന്നു.