മഞ്ചേരി മെഡിക്കല്‍ കോളജില്‍ എംആര്‍ഐ സ്‌കാന്‍ യൂണിറ്റിന് ഭരണാനുമതി
Wednesday, June 26, 2024 5:40 AM IST
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എംആര്‍ഐ സ്‌കാന്‍ യൂണിറ്റ് വാങ്ങുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. യന്ത്രം വാങ്ങാന്‍ 7.19 കോടി രൂപ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു.

2.90 കോടി രൂപ കൂടി അനുവദിച്ചാണ് പദ്ധതിക്ക് ഭരണാനുമതി നല്‍കിയത്. 10 കോടി രൂപയാണ് യന്ത്രത്തിന്‍റെ വില. 7.19 കോടി രൂപ അനുവദിച്ചതിന് ശേഷം ബാക്കിവരുന്ന മൂന്നു കോടി രൂപക്കായി മെഡിക്കല്‍ കോളജ് അധികൃതര്‍ പലതവണ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ 7.19 കോടി രൂപ അനുവദിച്ചപ്പോള്‍ കേരള മെഡിക്കല്‍ കോര്‍പറേഷനുമായി കരാറുണ്ടാക്കുകയും യന്ത്രം വാങ്ങുന്നതിന് ആദ്യഗഡുവായി ഈ തുക കൈമാറുകയും ചെയ്തിരുന്നു.

സാധാരണ എംആര്‍ഐ യന്ത്രം വാങ്ങാനായിരുന്നു പദ്ധതി. യന്ത്രം സ്ഥാപിക്കാന്‍ ഇന്‍റര്‍വെന്‍ഷണല്‍ റേഡിയോളജി ബ്ലോക്കില്‍ പ്രത്യേക മുറിയും സജ്ജമാക്കി. വിദ്യാര്‍ഥികളുടെ പഠനം മുന്നില്‍കണ്ട് അതിനൂതന സ്‌കാനിങ് യന്ത്രം വേണമെന്ന ആവശ്യം ഉയര്‍ന്നു.

ഇതോടെ നേരത്തെ അനുവദിച്ച ഫണ്ടിനൊപ്പം മൂന്നു കോടി രൂപ കൂടി ആവശ്യമായത്. എക്സ്റേ യൂണിറ്റ്, സി.ടി സ്‌കാന്‍ സംവിധാനങ്ങളാണ് നിലവില്‍ ആശുപത്രിയിലുള്ളത്.

ഇത് പലപ്പോഴും തകരാറിലാകുന്ന സാഹചര്യമുണ്ട്. ഗുരുതര രോഗികള്‍ നിലവില്‍ എംആര്‍ഐ സ്‌കാനിങ്ങിനായി വലിയ തുക നല്‍കി സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്. പുതിയ എംആര്‍ഐ യൂണിറ്റ് വന്നാല്‍ രോഗികള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലും ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് സൗജന്യ സേവനവും ലഭിക്കും.