കടുങ്ങല്ലൂരിൽ രാവും പകലും വൈദ്യുതി മുടക്കം
Sunday, April 28, 2024 4:59 AM IST
ആലുവ: കടുങ്ങല്ലൂർ പഞ്ചായത്തിൽ രാവും പകലും അപ്രഖ്യാപിത വൈദ്യുതി മുടക്കമെന്ന് ആക്ഷേപം. പരാതി പറയാൻ വിളിച്ചാൽ മുപ്പത്തടം കെഎസ്ഇബി ഓഫീസിൽ ടെലിഫോൺ എടുക്കുന്നില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസം കൈക്കുഞ്ഞുമായി വീട്ടമ്മ വന്നുവരെ ഇതിനെതിരെ പ്രതിഷേധിച്ചു.

പകൽ സമയങ്ങളിൽ ഇടയ്ക്കിടെ തടസപ്പെടുന്നതിന് പുറമേയാണ് രാത്രിയിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി പോകുന്നത്. ചൂട് കാലമായതിനാൽ കൊച്ചു കുട്ടികളും രോഗിയായവരും വയോധികരുമാണ് ഫാൻ പ്രവർത്തിപ്പിക്കാൻ വൈദ്യുതി ഇല്ലാതെ കഷ്ടപ്പെടുന്നത്.

ഒരു മാസത്തോളം കുടിവെള്ള വിതരണം ഇല്ലാതെ ദുരിതമനുഭവിച്ച കടുങ്ങല്ലൂർ നിവാസികൾക്ക് നിലവിൽ ഒരു ദിവസം ഇടവിട്ടാണ് കുടിവെള്ള പമ്പിംഗ് നടക്കുന്നത്. വൈദ്യുതിയുടെ ‘പോക്കും വരവും' ഇപ്പോൾ ഇരുട്ടടിയായിരിക്കുകയാണ്.

വൈദ്യുതി ഉപഭോഗം കൂടിയത് കൊണ്ടാണ് ഒരോ മേഖലയും മാറി മാറി ഓഫ് ചെയ്യേണ്ടി വരുന്നതെന്ന് ജീവനക്കാർ രഹസ്യമായി സമ്മതിക്കുന്നുണ്ട്. എന്നാൽ വൈദ്യുതി വിതരണത്തിൽ സ്വാഭാവികമായുണ്ടാകുന്ന തടസമാണെന്നാണ് ഔദ്യോഗിക വിശദീകരണം.

ഫോൺ എടുക്കാത്തതല്ല കൂടുതൽ കോൾ വരുന്നതിനാൽ എൻഗേജ്ഡ് ആകുന്നതാണെന്നും വൈദ്യുതി ജീവനക്കാർ ആവകാശപ്പെടുന്നു.