ബ്രഹ്മപുരത്ത് സിബിജി പ്ലാന്‍റ് നിര്‍മാണപ്രവർത്തനം തുടങ്ങി
Wednesday, May 8, 2024 5:00 AM IST
കൊച്ചി: മാലിന്യത്തില്‍ നിന്ന് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന ബ്രഹ്മപുരത്തെ സിബിജി പ്ലാന്‍റിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോര്‍പറേഷന്‍ കൈമാറിയ ഭൂമിയില്‍ മണ്ണിട്ടുയര്‍ത്തി നിലം നിരപ്പാക്കുന്ന ജോലികളാണ് ആരംഭിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ഉണ്ടായിരുന്നില്ല.

പഞ്ചാബ് ആസ്ഥാനമായുള്ള സെന്‍റര്‍ ഫോര്‍ ഓൺട്രപ്രണര്‍ഷിപ്പ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്‍റ് (സിഇഐഡി) എന്ന സ്ഥാപനത്തിനാണ് കരാര്‍. പദ്ധതി നിര്‍വഹണത്തിനായുള്ള 10 ഏക്കര്‍ ഭൂമി പദ്ധതി നടപ്പാക്കുന്ന ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന് (ബിപിസിഎല്‍) കൊച്ചി കോര്‍പറേഷന്‍ കൈമാറിയിരുന്നു.

കരാര്‍ പ്രകാരം പ്ലാന്‍റിന്‍റെ കാലാവധി കണക്കാക്കുന്ന 25 വര്‍ഷക്കാലം ഭൂമിയുടെ നടത്തിപ്പും സംരക്ഷണവും ബിപിസിഎലില്‍ നിക്ഷിപ്തമാകും. പിന്നീടിത് 10 വര്‍ഷം വരെ നീട്ടാം. 110 കോടിയാണ് എസ്റ്റിമേറ്റ് തുക. പ്ലാന്‍റ് നിര്‍മാണം ഉള്‍പ്പെടെ ആദ്യഘട്ടത്തിനായി 81 കോടി ചെലവ് വരും. വര്‍ഷം തോറും 10 കോടി വരെ പ്രവര്‍ത്തന ചെലവായും കണക്കാക്കുന്നുണ്ട്.

150 ടണ്‍ ഖരമാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്‍റ്. 150 ടണ്‍ മലിന്യം സംസ്‌കരിക്കുന്നതിലൂടെ ആറു ടണ്‍ വരെ സിബിജിയും 25 ടണ്‍ ജൈവവളവും ഉത്പാദിപ്പിക്കാനാകും. ഇത് വില്പന നടത്തുന്നതിലൂടെ വര്‍ഷം 14 കോടിയാണ് ബിപിസിഎല്‍ ലക്ഷ്യം വയ്ക്കുന്നത്.

സംസ്‌കരണ ഘട്ടത്തില്‍ അവശേഷിക്കുന്ന 100 ടണ്‍ മലിനജലം വളമാക്കി വില്‍ക്കാനാകുമോയെന്നും ബിപിസിഎല്‍ നോക്കുന്നുണ്ട്. സാധിച്ചില്ലെങ്കില്‍ 100 ടണ്‍ ശേഷിയുള്ള മലിനജല സംസ്‌കരണ പ്ലാന്‍റ് സ്ഥാപിച്ച് വെള്ളം ശുദ്ധീകരിച്ച് പ്ലാന്‍റിലെ പ്രതിദിനാവശ്യത്തിന് ഉപയോഗിക്കുകയോ കടമ്പ്രയാറിലേക്ക് ഒഴുക്കിവിടുകയോ ചെയ്യും. 10,000 ലിറ്റര്‍ വെള്ളമാണ് ദൈനംദിന പ്രവര്‍ത്തനത്തിയായി ആവശ്യമുള്ളത്.

തരംതിരിക്കലിലൂടെ സംസ്‌കരണത്തിന് ഉപയോഗിക്കാനാകാത്ത മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ഇതിനുള്ള പണം ബിപിസിഎല്‍ നല്‍കും. ക്ലീന്‍ കേരള ഒഴിവാക്കുന്ന മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ കോര്‍പറേഷന്‍ സ്വന്തം നിലയില്‍ സ്ഥലം കണ്ടെത്തി നല്‍കണം.

സംസ്‌കരണത്തിനായി നല്‍കുന്ന മാലിന്യത്തിന് ടിപ്പിംഗ് ഫീസായി പണം നല്‍കുന്ന വ്യവസ്ഥ കരാറില്‍ ഒഴിവാക്കിയിട്ടുണ്ട് എന്നത് കോര്‍പറേഷന് വലിയ നേട്ടമാണ്. നേരത്തെ, മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി ഏറ്റെടുത്ത കരാര്‍ കമ്പനിക്ക് ലോഡിന് 3550 രൂപ വീതം നല്‍കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു.

ടിപ്പിംഗ് ഫീസ് ഒഴിവാക്കിയതിലൂടെ വര്‍ഷം 20 കോടി രൂപ ഈ ഇനത്തില്‍ കോര്‍പറേഷന് ലഭമുണ്ടാകും. 2025 മാര്‍ച്ചില്‍ പ്ലാന്‍റ് പ്രവര്‍ത്തന സജ്ജമാക്കുകയാണ് ലക്ഷ്യം.