മയക്കുമരുന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ് കടത്ത് സംഘം കാറിൽ രക്ഷപ്പെട്ടു
Tuesday, May 7, 2024 4:33 AM IST
ആലുവ: ബംഗളൂരുവിൽ നിന്ന് ആഡംബരക്കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പോലീസിനെ കണ്ട് പുറത്തേക്ക് വലിച്ചെറിഞ്ഞ് പ്രതികൾ അതേ കാറിൽ രക്ഷപ്പെട്ടു. എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും ചെങ്ങമനാട് പോലീസും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ 100 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്.

ദേശീയ പാതയിലൂടെ വാഹനത്തിൽ എംഡിഎംഎ കടത്തുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ വാഹനം കരിയാട് തടഞ്ഞു നിർത്താൻ ശ്രമിച്ചു. അമിത വേഗത്തിൽ പോലീസിന്‍റെ ഇടയിലക്ക് വാഹനം ഓടിച്ചു കയറ്റി. സാഹസികമായാണ് പോലീസ് ഒഴിഞ്ഞു മാറിയത്.

തുടർന്ന് ദേശീയ പാതയിൽ നിന്നും തിരിഞ്ഞ് അതിവേഗത്തിൽ പോയ വാഹനത്തെ പോലീസ് പിന്തുടർന്നു. ചെങ്ങമനാട് എത്തിയപ്പോൾ രാസലഹരി ബാഗുൾപ്പടെ പുറത്തേക്ക് വലിച്ചെറിഞ്ഞ ശേഷം വാഹനം അപായകരമായ രീതിയിൽ ഓടിച്ചു പോവുകയായിരുന്നു.

കൊച്ചിയിലെ പ്രധാനപ്പെട്ട മയക്കുമരുന്ന് സംഘമാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്. സംഘത്തെ തിരിച്ചറിഞ്ഞതായും ഉടനെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.