പോലീസ് ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യം: സപ്പോര്‍ട്ടിംഗ് കമ്മിറ്റിയില്‍ പോലീസുകാര്‍ അഞ്ചുപേർ മാത്രം
Thursday, May 9, 2024 4:33 AM IST
കൊച്ചി: പോലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യം, ജോലി, കുടുംബം എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി എറണാകുളം റൂറല്‍ പോലീസ് രൂപീകരിച്ച സപ്പോര്‍ട്ടിംഗ് കമ്മിറ്റിയില്‍ പോലീസുകാര്‍ നാമമാത്രമെന്ന് ആക്ഷേപം. റൂറല്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച 16 അംഗ കമ്മിറ്റിയില്‍ 11 മിനിസ്റ്റീരിയല്‍ സ്റ്റാഫുകളാണ് ഉള്ളത്. പോലീസ് ഉദ്യോഗസ്ഥരാകട്ടെ വെറും അഞ്ചുപേര്‍ മാത്രം.

പോലീസ് സേനയിലെ മിനിസ്റ്റിരീയില്‍ സ്റ്റാഫിന് പോലീസുകാര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തെക്കുറിച്ച് എന്തറിയാമെന്നാണ് സേനയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. പോലീസുകാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യയ്ക്കും ജോലിയില്‍ നിന്നുള്ള ഒളിച്ചോട്ടത്തിനും പരിഹാരമായി അവരുടെ ആരോഗ്യം, ജോലി, കുടുംബം എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സപ്പോര്‍ട്ടിംഗ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

കമ്മിറ്റിയില്‍ ചെയര്‍മാനായി ഒരു അഡീഷണല്‍ എസ്പിയും മെമ്പര്‍മാരായി ഒരു സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും സ്‌പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടറും സിപിഒയും ഗ്രേഡ് സീനിയര്‍ സിപിഒയും മാത്രമാണ് ഉള്ളത്. മറ്റ് മെമ്പര്‍മാരായി രണ്ട് ജൂണിയര്‍ സൂപ്രണ്ടുമാര്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്, മൂന്ന് സീനിയര്‍ ക്ലര്‍ക്കുമാര്‍, രണ്ട് ക്ലര്‍ക്കുമാര്‍ എന്നിങ്ങനെ മിനിസ്റ്റീരിയല്‍ അംഗങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം അമിത ജോലിഭാരവും ജോലി സമ്മര്‍ദവും മൂലം മുന്‍ വര്‍ഷങ്ങളില്‍ ആത്മഹത്യയില്‍ അഭയം തേടിയവരില്‍ ഏറെയും സിവില്‍ പോലീസ് ഓഫീസര്‍മാരായിരുന്നു. കമ്മിറ്റിയില്‍ കോണ്‍സ്റ്റാബുലറി വിഭാഗത്തില്‍ നിന്ന് രണ്ടുപേരെ മാത്രം ഉള്‍പ്പെടുത്തിയതിനോട് യോജിക്കാനാകില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രാവിലെ 10 മുതൽ അഞ്ചുവരെ ജോലി ചെയ്യുന്ന, ആവശ്യത്തിന് അവധി ലഭിക്കുന്ന മിനി സ്റ്റീരിയൽ സ്റ്റാഫിന്‍റെ ഇടപെടൽ മാനസിക സംഘർഷം കൂട്ടാനെ ഇടയാക്കു എന്നും ആക്ഷേപമുണ്ട്. കൃത്യ സമയത്ത് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാതെ ഒരു പോലീസുകാരനും ഇതുവരെ ആത്മഹത്യ ചെയ്തിട്ടില്ലെന്നാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പറയുന്നത്.

പോലീസ് ഉദ്യോഗസ്ഥര്‍ ജോലി സ്ഥലങ്ങളില്‍ അനുഭവിക്കേണ്ടിവരുന്ന മാനസിക സമ്മര്‍ദങ്ങളെ അതിജീവിക്കുന്നതിന് അവര്‍ക്കാവശ്യമായ മാനസിക പിന്തുണ നല്‍കുക, ജോലിയുടെ ഭാഗമായി ശിക്ഷണ നടപടി നേരിടേണ്ടിവരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട് അവരുടെ ആശങ്കങ്ങള്‍ പരിഹരിക്കുകയും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങൾ കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കണമെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിലുണ്ട്.