ജാതകം മാറ്റിയെഴുതിയ പുഴ
Wednesday, May 8, 2024 5:00 AM IST
സിജോ പൈനാടത്ത്

പെരിയാറിന്‍റെ തീരത്തുയര്‍ന്ന കേരളത്തിന്‍റെ ഏറ്റവും ബൃഹത്തായ അഭിമാനപദ്ധതിയേതെന്നു ചോദിച്ചാല്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്നാകും ആദ്യ ഉത്തരം. ഇവിടെ വിമാനം കുതിച്ചുയരുമ്പോഴും റണ്‍വേയിലേക്കു പറന്നിറങ്ങുമ്പോഴും അതിനകത്തിരിക്കുന്നവരെ ആകര്‍ഷിക്കുന്ന പുറംകാഴ്ചകളില്‍ പ്രധാനം, വിമാനത്താവളത്തിന്‍റെ അതിരുകള്‍ക്കടുത്തുകൂടി ഒഴുകുന്ന പെരിയാറും അതിന്‍റെ കൈവഴികളും തന്നെയാണ്.

ഇത് ആകാശക്കാഴ്ചയുടെ വിശേഷം; എന്നാല്‍ നേരിട്ടുള്ള കാഴ്ച അത്ര ആകര്‍ഷകമല്ല. വിമാനത്താവളം വിട്ട് പെരിയാറിന്‍റെ കൈവഴികളിലേക്ക് അല്പമൊന്നു നടന്നുപോയാലോ... വിമാനത്താവളം വന്നപ്പോള്‍ ഗതിമാറിയൊഴുകേണ്ടിവന്ന ചെങ്ങല്‍ തോടിനു പറയാനുള്ളത്, 'പര്‍വത നിരയുടെ പനിനീരുമായൊഴുകുന്ന' പെരിയാറിന്‍റെ കഥയല്ല; മാലിന്യങ്ങള്‍ കൊണ്ടു വീര്‍പ്പുമുട്ടുന്ന പുഴയുടെ സങ്കടങ്ങളാണ്.

തുടക്കം തെളിനീര്‍, പിന്നെ മലിനം

കാലടി മാണിക്കമംഗലം തുറയില്‍ നിന്ന് ആരംഭിക്കുന്ന പെരിയാറിന്‍റെ കൈവഴിയായ ചെങ്ങല്‍ത്തോട് ചെമ്പിച്ചേരി വഴി വിമാനത്താവളത്തിന്‍റെ പരിസരത്തുകൂടി ചെങ്ങല്‍ ഭാഗത്തെത്തിയ ശേഷമാണു പെരിയാർ തൊടുന്നത്. തോടിന്‍റെ തുടക്കത്തിൽ തെളിനീരു പോലെ ശുദ്ധമാണെങ്കിലും കാലടിയിലേക്കെത്തുമ്പോള്‍ മലിനമാകുന്നു.

തോടിന്‍റെ ഇരുവശങ്ങളിലുമായുള്ള വിവിധ വ്യവസായ ശാലകളില്‍ നിന്നൊഴുകിയെത്തുന്ന മാലിന്യങ്ങളാണ് ചെങ്ങല്‍ത്തോടിനെയും അതുവഴി പെരിയാറിനെയും മലിനമാക്കുന്നതെന്നു നാട്ടുകാര്‍ പറയുന്നു.

ഫാക്ടറികളിലെ സ്വാഭാവിക മാലിന്യങ്ങള്‍ക്കു പുറമേ, രാസമാലിന്യങ്ങളും തോടുകളിലൂടെ പുഴയിലേക്ക് ഒഴുകിയെത്തുന്നുണ്ട്.

ജലസേചന വകുപ്പിന്‍റെ അഞ്ച് ഇറിഗേഷന്‍ പമ്പ് ഹൗസുകളും നൂറോളം സ്വകാര്യ വ്യക്തികളുടെ കാര്‍ഷിക മോട്ടോറുകളും വെള്ളം ശേഖരിക്കുന്നത് ഈ തോട്ടില്‍ നിന്നാണ്. തോടിന്‍റെ ഉറവകള്‍ വീടുകളിലെ കിണറുകളിലേക്കും എത്തുന്നുണ്ട്.

സാമ്പിളെടുത്തു, കേസുമെടുത്തു

കാലടി, കാഞ്ഞൂര്‍ പ്രദേശങ്ങളിലെ പെരിയാര്‍ മലിനീകരണം സംബന്ധിച്ചു പ്രദേശവാസികള്‍ ജില്ലാ കളക്ടര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും പരാതി നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തു സന്ദര്‍ശനം നടത്തി വെള്ളത്തിന്‍റെ സാമ്പിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ജലം മലിനമാകുന്നത് പ്രദേശവാസികളുടെ കുടിവെള്ളം, കൃഷി, ആരോഗ്യം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിട്ടുള്ളത്.

വിമാനത്താവള പരിസരത്തു തീരുന്നതല്ല, പെരിയാറിന്‍റെ മാലിന്യ വിശേഷം. കൊച്ചി കുടിക്കുന്ന കുടിവെള്ളത്തിന്‍റെ ഉറവിടങ്ങളിലുമുണ്ട് മാലിന്യത്തിന്‍റെ പ്രവാഹം. അതേക്കുറിച്ച് നാളെ.

(തുടരും)

പെരിയാറിന്‍റെ മാലിന്യദു:ഖത്തിനു പതിറ്റാണ്ടുകളുടെ പഴക്കം

പെരിയാറിലെ വിവിധ തരത്തിലുള്ള മാലിന്യത്തിന്‍റെ സ്ഥിതിയെക്കുറിച്ചുള്ള പരാതികളും പഠന റിപ്പോര്‍ട്ടുകളുമെല്ലാം പുറത്തുവന്ന് തുടങ്ങിയിട്ട് നാലു പതിറ്റാണ്ടിലധികമായി. പ്രശ്‌നങ്ങളെക്കുറിച്ചുള്ള വിശദമായ പഠനങ്ങളും തുടര്‍ന്നുള്ള പരിഹാര നിര്‍ദേശങ്ങളുമെല്ലാം കടലാസുകളില്‍ വിശ്രമിക്കുകയാണെന്നതാണു വസ്തുത. പുഴയുടെ മലിനീകരണം തടസങ്ങളില്ലാതെ തുടരുന്നുണ്ടുതാനും.

2015ല്‍ മാത്രം രാസമാലിന്യത്തിന്‍റെ സാന്നിധ്യം കൊണ്ട് ഏലൂര്‍-എടയാര്‍ വ്യവസായ മേഖലയില്‍ പെരിയാര്‍ ചുവപ്പ്, ബ്രൗണ്‍, കറുപ്പ് വര്‍ണങ്ങളില്‍ ഒഴുകിയത് 46 തവണ. അതേവര്‍ഷം രാസമാലിന്യം പരന്ന പുഴയുടെ ഭാഗങ്ങളില്‍ 23 തവണ വലിയ തോതില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി. കുടിവെള്ള സംഭരണ മേഖലയില്‍ പോലുമുണ്ടായി മത്സ്യക്കുരുതി.

തൊട്ടടുത്ത വര്‍ഷം പുഴ നിറം മാറിയൊഴുകിയത് 28 തവണയാണ്. തുടര്‍ന്നിങ്ങോട്ടു പലവട്ടം പെരിയാറിന്‍റെ നിറംമാറ്റവും മത്സ്യങ്ങള്‍ ചത്തുപൊങ്ങലും വാര്‍ത്തകളായിട്ടും ഒരു നടപടികളും അധികൃതര്‍ സ്വീകരിച്ചില്ല.

പെരിയാറില്‍ പാതാളം ബണ്ടിനു മുകളിലുള്ള വിവിധ കുടിവെള്ള സംഭരണ മേഖലയില്‍ വ്യവസായശാലകളില്‍ നിന്ന് അനധികൃതമായി രാസമാലിന്യം തള്ളുന്നുണ്ടെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

സജിയുടെ സങ്കടം

"ചെറുപ്പത്തില്‍, പെരിയാറിലും കൈത്തോടുകളിലും നീന്തിക്കുളിച്ചതിന്‍റെ സന്തോഷമുള്ള ഓര്‍മകളുണ്ട് മനസില്‍. പക്ഷേ ഇന്നു സ്ഥിതി മാറി. പുഴയും കൈവഴികളുമെല്ലാം മലിനമായി. അതിലേക്ക് ഇറങ്ങാന്‍ പോലും മടിയാണ്. പെരിയാറിന്‍റെ കൈവഴിയായ ചെങ്ങല്‍ തോട്ടില്‍ നിന്നുള്ള വെള്ളമാണ് ഞാനുള്‍പ്പെടെ പ്രദേശത്തെ നൂറുകണക്കിനു കൃഷിക്കാര്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.

തോട്ടിലെ മലിനമായ വെള്ളം ഉപയോഗിക്കുന്നതുമൂലം ദേഹത്ത് ചൊറിച്ചിലും പരിസരങ്ങളില്‍ ദുര്‍ഗന്ധവും പതിവാണ്. ഈ നാടിന്‍റെ ഐശ്വര്യമായിരുന്ന പുഴയുടെ ഇന്നത്തെ സ്ഥിതി ആകുലപ്പെടുത്തുന്നതാണ്.'

വിമാനത്താവളത്തിനടുത്ത് ചെങ്ങല്‍ തോടിന്‍റെ പരിസരത്തു താമസിക്കുന്ന കര്‍ഷകന്‍ സജി കുടിയിരിപ്പിലാണ് തന്‍റെ ആകുലത പങ്കുവയ്ക്കുന്നത്. സജിയെപ്പോലെ നൂറുകണക്കിനാളുകള്‍ക്കും സമാനമായ സങ്കടം പറയാനുണ്ട്.

"ചെങ്ങല്‍ തോട്ടിലേക്ക് ഇറക്കിവച്ചിട്ടുള്ള എന്‍റെ ജലസേചന മോട്ടറിന്‍റെ ഫുട്ട്‌വാല്‍വ് രണ്ടാഴ്ച മുമ്പ് പായല്‍ വന്ന് അടഞ്ഞിരുന്നു. വെള്ളം ഫുട്ട്‌വാല്‍വില്‍ നില്‍ക്കാതെ വന്നപ്പോള്‍ വെള്ളത്തില്‍ ഇറങ്ങി അതു വൃത്തിയാക്കി. മുട്ടോളം വെള്ളത്തില്‍ ഇറങ്ങിനിന്നാണ് വൃത്തിയാക്കിയത്. തുടര്‍ന്നു നാലു ദിവസം കാലുകള്‍ക്ക് അസഹ്യമായ ചൊറിച്ചിലായിരുന്നു.

സാധാരണ നിലയില്‍ ഞാന്‍ ഡ്രിപ്പ് വഴി നനക്കുന്നത് കൊണ്ട് ഈ വെള്ളം കൈകൊണ്ട് തൊടാറില്ല. മറ്റു കര്‍ഷകർ ഹോസ് ഉപയോഗിച്ചും തോടെടുത്തുമാണ് പറമ്പുകള്‍ നനയ്ക്കുന്നത്. ഈ മലിന ജലം ഉപയോഗിച്ച് കൃഷി നനയ്ക്കുന്ന കര്‍ഷകരുടെ അവസ്ഥ ദയനീയമാണ്.' സജി പറയുന്നു.