പോലീസ് ജീപ്പ് ഇടിച്ച് തെറിപ്പിച്ച് ആഡംബര കാറില്‍ ലഹരികടത്തിയ സംഘം പിടിയിൽ, എസ്‌ഐക്ക് പരിക്ക്
Wednesday, May 8, 2024 5:00 AM IST
നെടുമ്പാശേരി: ചെങ്ങമനാട് 100 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പ്രതികളെ പോലീസ് സാഹസികമായി പിടികൂടി. മട്ടാഞ്ചേരി കൊടികുത്തുപറമ്പ് സനൂപ് (26), ചക്കരയിടത്ത് അന്‍സില്‍ (23), മട്ടാഞ്ചേരി ഷിനാസ് (25), ഇവരെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ച ഫോര്‍ട്ടുകൊച്ചി ചെമ്പിട്ട വീട്ടില്‍ ഷഹീല്‍ ഖാന്‍ (27) കാഞ്ഞൂര്‍ പാറപ്പുറം കണേലി മുഹമ്മദ് അസ്‌ലം (24) എന്നിവരെയാണ് ചെങ്ങമനാട് പോലീസ് പിടികൂടിയത്.

പോലീസ് പരിശോധനയ്ക്കിടെ രക്ഷപ്പെട്ട പ്രതികളെ തോപ്പുംപടിയില്‍ വച്ചാണ് പിടികൂടിയത്. തോപ്പുംപടിയില്‍ സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ പോലീസ് ജീപ്പ് ഇടിച്ച് തെറിപ്പിച്ചു. ഈ സംഭവത്തില്‍ ഫോര്‍ട്ടുകൊച്ചി സ്വദേശി അഷിഖി(30)നെ മട്ടാഞ്ചേരിയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബംഗളൂരുവില്‍നിന്ന് ആഡംബര കാറില്‍ രാസലഹരി കടത്തുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കരിയാടുവച്ച് വാഹനം തടഞ്ഞു. അമിതവേഗത്തില്‍ പോലീസിന്‍റെ ഇടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയ സംഘം വേഗത്തില്‍ രക്ഷപ്പെടുകയായിരു ന്നു.

വാഹനത്തെ സാഹസികമായി പോലീസ് പിന്തുടര്‍ന്നത്തോടെ ചെങ്ങമനാടുവച്ച് എംഡിഎംഎ ഉള്‍പ്പെട്ട ബാഗ് പുറത്തേക്കെറിഞ്ഞ ശേഷം സംഘം വാഹനം ഓടിച്ചുപോയി. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കൊച്ചി സിറ്റിയില്‍ ഉണ്ടെന്ന് കണ്ടെത്തുകയും വിവിധ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്തു.

നഗരത്തില്‍ രാത്രിയില്‍ വിവിധ പോലീസ് സംഘങ്ങള്‍ നടത്തിയ പരിശോധനകള്‍ വെട്ടിച്ച് പ്രതികള്‍ തോപ്പുംപടിയിലെത്തി. തോപ്പുംപടി പഴയപാലത്തിലേക്ക് കാര്‍ കടന്നതോടെ തോപ്പുംപടി എസ്‌ഐ ടിജോയും സംഘവും ജീപ്പ് റോഡിന് കുറുകെയിട്ട് കാര്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ സംഘം ജീപ്പിലേക്ക് കാര്‍ ഇടിച്ചുകയറ്റി. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ സാഹസികമായി പോലീസ് കീഴടക്കുകയായിരുന്നു.

പോലീസ് ജീപ്പിലേക്ക് കാര്‍ ഇടിച്ചു കയറ്റിയതിനെ തുടര്‍ന്ന് തോപ്പുംപടി എസ്‌ഐയുടെ ഇടത് കൈയ്ക്ക് പരിക്കേറ്റു. സംഘം സഞ്ചരിച്ചിരുന്ന വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്‍സ്‌പെക്ടര്‍ ആര്‍. കുമാര്‍, എസ്‌ഐമാരായ സന്തോഷ് ഏബ്രഹാം, പി.കെ. ബാലചന്ദ്രന്‍, എഎസ്‌ഐമാരായ ഒ.ജി. ജിയോ, സാജന്‍, എസ്. ഷാനവാസ്, സിപിഒമാരായ എ.വി. വിപിന്‍, സി.എ. ജെറീഷ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.