വേനൽ കടുത്തു; പുഴകളും വറ്റുന്നു : കിഴക്കൻ മേഖലയിൽ വരൾച്ച രൂക്ഷം
Wednesday, May 8, 2024 5:00 AM IST
പോത്താനിക്കാട്: വേനല്‍ കനത്തതോടെ ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ പുഴകളും വറ്റുന്നു. തീരങ്ങളിൽ വരള്‍ച്ച രൂക്ഷമാവുകയാണ്.

പുഴ വറ്റുന്നതോടെ പ്രദേശത്തെ കുളങ്ങളിലും കിണറുകളിലും വെള്ളം വറ്റിവരണ്ടു. കനത്ത ചൂടില്‍ പുഴയില്‍ ജലനിരപ്പ് താഴ്ന്നതുമൂലം വിവിധ പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങി.

പുഴയില്‍ മതിയായ അളവില്‍ ജലലഭ്യത ഇല്ലാത്തതിനാല്‍ പമ്പിംഗ് തടസപ്പെടുന്നുണ്ട്. ജല ലഭ്യത കുറഞ്ഞത് കാര്‍ഷിക മേഖലയ്ക്കും വിനയായി.

തന്നാണ്ട് കൃഷികളെയെല്ലാം ഇത് ബാധിച്ചു. കൃഷിയിടങ്ങള്‍ വെള്ളമില്ലാതെ കരിഞ്ഞുണങ്ങുന്ന സ്ഥിതിയിലാണ്.

വേനല്‍മഴ ലഭിച്ചിരുന്ന മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ചേന, കപ്പ തുടങ്ങിയ തന്നാണ്ട് കൃഷികള്‍ ആരംഭിക്കുകയാണ് പതിവ്. മേഖലയില്‍ ഒരിടത്തും കാര്യമായ വേനല്‍ മഴ ലഭിച്ചിട്ടില്ല. അതിനാല്‍ ഇത്തരം കൃഷിപ്പണികൾ ആരംഭിച്ചിട്ടില്ല.

കമുക്, ജാതി, വാഴ, പൈനാപ്പിള്‍ കൃഷികള്‍ പലയിടത്തും കരിഞ്ഞുണങ്ങി. വളര്‍ത്തുമൃഗങ്ങളെ ഉഷ്ണവും ജലക്കുറവും ദുരിതത്തിലാക്കുന്നുണ്ട്. കാലികള്‍ക്കുള്ള തീറ്റപ്പുല്ലും കരിയുന്നു.
ചില പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട വേനല്‍മഴ ലഭിച്ചിട്ടുണ്ട്.

ഭൂരിഭാഗം പ്രദേശങ്ങളിലും മഴ ലഭിച്ചിട്ടില്ല. മഴയില്ലാത്ത സാഹചര്യം തുടർന്നാൽ വന്‍തോതില്‍ കൃഷിനാശമുണ്ടാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.