കളഞ്ഞുകിട്ടിയ സ്വർണവള ഉടമയ്ക്കു നൽകി വിദ്യാർഥികൾ
Sunday, April 28, 2024 4:59 AM IST
നെടുമ്പാശേരി: വിദ്യാർഥികളുടെ സത്യസന്ധതയ്ക്ക്‌ പത്തരമാറ്റ് തിളക്കം. കളഞ്ഞ് കിട്ടിയ രണ്ട് പവന്‍റെ സ്വർണം ഉടമയെ കണ്ടെത്താനായി പോലീസിലേൽപ്പിച്ച് വിദ്യാർഥികളായ റാഷിദും ഹാഷിമുമാണ് മാതൃകയായത്.

അത്താണി സിഗ്നൽ ജംഗ്ഷന് സമീപത്തുനിന്നാണ് പാനായിക്കുളം സ്വദേശികളായ റാഷിദിനും ഹാഷിമിനും രണ്ട് പവന്‍റെ ഒരു വള കിട്ടിയത്. അവർ ഉടനെ ഇത് ചെങ്ങമനാ‌ട്‌ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വള ചെങ്ങമനാട് സ്വദേശിനി ബേബിയുടേതാണെന്ന് കണ്ടെത്തിയത്. അത്താണിയിലുണ്ടായ വാഹനാപകടത്തിൽ ബേബിയുടെ കൈയിൽ നിന്ന് ഊരിപ്പോയതായിരുന്നു വള.

പോലീസിന്‍റെ സാന്നിധ്യത്തിൽ ആഭരണം കൈമാറി. വള ഏറ്റുവാങ്ങിയ ബേബി വിദ്യാർഥികൾക്കും പോലീസിനും നന്ദി പറഞ്ഞു. സിഐ ആർ. കുമാർ, എസ്ഐ സന്തോഷ് കുമാർ, എഎസ്ഐമാരായ ഷാനവാസ്, ഷാജൻ, ദീപ തുടങ്ങിയവർ സന്നിഹിതരായിരുന്നു.