6.68 കോടിയുടെ കൊക്കെയ്‌നുമായി കെനിയന്‍ പൗരന്‍ പിടിയില്‍
Sunday, April 28, 2024 4:59 AM IST
നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തില്‍ കോടികളുടെ കൊക്കെയ്ൻ വേട്ട. കെനിയന്‍ പൗരനായ കരിഞ്ചാ മിഷേല്‍ എന്ന യാത്രക്കാരനെയാണ് 6.68 കോടി രൂപയുടെ കൊക്കെയ്‌നുമായി ഡിആര്‍ഐ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ എത്യോപ്യയില്‍ നിന്നും കുവൈറ്റ് വഴി നെടുമ്പാശേരിയിലെത്തിയത്.

ഇയാള്‍ മയക്കുമരുന്ന് കടത്തുന്നതായ വിവരത്തെതുടര്‍ന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. എന്നാല്‍ വിശദമായി പരിശോധിച്ചിട്ടും ഇയാളില്‍ നിന്നും ഒന്നും കണ്ടെത്താനാവില്ല.

പിന്നീട് അങ്കമാലി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് വയറിനകത്ത് ക്യാപ്‌സ്യൂള്‍ രൂപത്തിലുള്ള വസ്തു തെളിഞ്ഞു കണ്ടത്.
668 ഗ്രാം കൊക്കയ്നാണ് ഇയാള്‍ ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങിയിരുന്നത്.