തെരഞ്ഞെടുപ്പിന്‍റെ ആരവമൊഴിഞ്ഞിട്ടും വിശ്രമമില്ലാതെ സ്ഥാനാര്‍ഥികള്‍
Sunday, April 28, 2024 4:46 AM IST
കൊച്ചി: തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വിശ്രമമില്ലാതെ സ്ഥാനാര്‍ഥികള്‍. പാര്‍ട്ടി പരിപാടികള്‍ക്ക് പുറമേ സ്വകാര്യ, പൊതു പരിപാടികളില്‍ ഇന്നലെയും സജീവമായിരുന്നു മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍. പതിവുപോലെ വീട്ടിലെത്തിയ സന്ദര്‍കരോടൊത്ത് സമയം ചെലവഴിച്ചാണ് ഹൈബി ഈഡന്‍ വോട്ടെടുപ്പിന്‍റെ തൊട്ടടുത്ത ദിവസവും ആരംഭിച്ചത്.

നിവേദനങ്ങളുമായി വീട്ടിലെത്തിയവരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും കണ്ട ശേഷം ഏതാനും കല്യാണ ചടങ്ങുകളിലും പങ്കെടുത്തു. ഉച്ചകഴിഞ്ഞ് മോളി കണ്ണമാലിയും സംഘവും അവതരിപ്പിക്കുന്ന ചവിട്ടു നാടകം കാണാനും സമയം കണ്ടെത്തി.

തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ആശങ്കകളില്ലെന്ന് പറഞ്ഞ ഹൈബി ഈഡന്‍ ജനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും പ്രചാരണത്തിന്‍റെ ക്ഷീണമൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും പറഞ്ഞു. യുഡിഎഫ് അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുത്തു. പ്രവര്‍ത്തകരെയും നോതാക്കന്‍മാരെയും സന്ദര്‍ശിച്ച് നന്ദി അറിയിക്കുന്ന തിരക്കിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ജെ. ഷൈന്‍. രാവിലെ തൃപ്പൂണിത്തുറ പാര്‍ട്ടി ഓഫീസ് സന്ദര്‍ശിച്ചായിരുന്നു തുടക്കം.

പിന്നീട് തൃക്കാക്കര, കളമശേരി, എറണാകുളം, കൊച്ചി, വൈപ്പിന്‍, പറവൂര്‍ എന്നിവിടങ്ങളിലെ പാര്‍ട്ടി ഓഫീസുകളും സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെയും പ്രവര്‍ത്തകരെയും നേരില്‍ക്കണ്ടു.

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കടക്കം ഒപ്പം നിന്നവരെ നേരില്‍ക്കണ്ട് നന്ദി അറിയിക്കാതെ വിശ്രമിക്കേണ്ടെന്ന തീരുമാനത്തെത്തുടര്‍ന്നാണ് ഇന്നലെ മറ്റ് പരിപാടികള്‍ ഒഴിവാക്കി ഇതിനായി സമയം കണ്ടെത്തിയതെന്നും അവർ‍ പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ട്വന്‍റി 20 സ്ഥാനാര്‍ഥി ആന്‍റണി ജൂഡി എന്നിവര്‍ക്ക് കാര്യമായ പരിപാടികളില്ലായിരുന്നു.