കടുത്തുരുത്തിയില്‍ വോട്ടിംഗ് സമാധാനപരം
Saturday, April 27, 2024 7:09 AM IST
കടുത്തുരുത്തി: കടുത്തുരുത്തിയില്‍ വോട്ടിംഗ് സമാധാനപരം. രാവിലെ മുതല്‍ മിക്ക പോളിംഗ് ബൂത്തുകളിലും വോട്ട് ചെയ്യാനെത്തിയവരുടെ വലിയനിര കാണാമായിരുന്നു. ചിലയിടങ്ങളില്‍ മുന്നണി പ്രവര്‍ത്തകരും പോലീസും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ കാര്യമായ പ്രശ്നങ്ങള്‍ ഒന്നുതന്നെയില്ലാതെയാണ് വോട്ടെടുപ്പ് നടന്നത്.

കടുത്തുരുത്തി, കല്ലറ പഞ്ചായത്ത് മേഖലകളിലെ ആറോളം ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കി. ഒരിടത്ത് യന്ത്രം മാറ്റിവച്ച ശേഷമാണ് വോട്ടിംഗ് പുനഃരാരംഭിക്കാനായത്. മറ്റിടങ്ങളില്‍ വേഗത്തില്‍ തകരാറുകള്‍ പരിഹരിച്ചതിനാല്‍ വോട്ടിംഗ് തടസപ്പെട്ടില്ല. കടുത്തുരുത്തി പഞ്ചായത്തിലെ മാന്നാര്‍ ഗവണ്‍മെന്‍റ് എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിച്ച ബൂത്തിലെ യന്ത്രമാണ് രാവിലെ എട്ടോടെ തകരാര്‍ കാണിച്ചത്.

വിവി പാറ്റില്‍നിന്നു പ്രിന്‍റ് വരാതായതോടെ അരമണിക്കൂറോളം വോട്ടിംഗ് തടസപ്പെട്ടു. പിന്നീട് യന്ത്രം മാറ്റി വച്ച ശേഷം 8.30 ഓടെയാണ് വോട്ടിംഗ് പുനരാരംഭിച്ചത്. മറ്റ് ആറിടങ്ങളില്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് വോട്ടിംഗ് ആരംഭിക്കാന്‍ ഏതാനും സമയം താമസിച്ചു.

കല്ലറയിലെ 142, 145 തുടങ്ങിയ ബൂത്തുകളില്‍ ഉള്‍പ്പെടെയാണ് യന്ത്രം പണിമുടക്കിയത്. യന്ത്രം ഓണാകാന്‍ താമസിച്ചത്, ബാറ്ററി തകരാറുകള്‍, വോട്ട് ചെയ്തു കഴിയുമ്പോഴുള്ള ബീപ്പ് ശബ്ദം വരാന്‍ താമസമുണ്ടായത് എന്നിങ്ങനെയുള്ള വിവിധ തകരാറുകളാണ് വോട്ടിംഗ് യന്ത്രം പ്രകടിപ്പിച്ചത്. ഏതാനും സമയത്തിനുള്ളില്‍ തന്നെ ഈ പ്രശ്നങ്ങള്‍ പരിഹരിച്ചു വോട്ടിംഗ് ആരംഭിക്കാനായി. ചില ബൂത്തുകളില്‍ ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്കും അലംഭാവവും പ്രതിസന്ധികള്‍ സൃഷ്ടിച്ചു.

രോഗികളെയും കുഞ്ഞുങ്ങളുമായെത്തിയ അമ്മമാരെയും ക്യൂവില്‍ നിര്‍ത്താതെ വോട്ട് ചെയ്യിക്കുന്നതിനിടെ ഇവര്‍ക്കൊപ്പമെത്തിയ കുടുംബക്കാരെയും ക്യൂ ഒഴിവാക്കി വോട്ട് ചെയ്യാന്‍ അനുവദിച്ചത് ബഹളത്തിനിടയാക്കി.