അപകടഭീഷണിയായി കൂറ്റന്‍ ആഞ്ഞിലിമരം
Tuesday, May 7, 2024 10:48 PM IST
ഏഴാച്ചേരി: ജിവി യുപി സ്‌കൂളിന് മുന്നില്‍ ബസ് സ്റ്റോപ്പിനോട് ചേര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍ ആഞ്ഞിലി മരം അപകടഭീഷണിയായി. ഒന്നര വര്‍ഷം മുമ്പ് ഇടിവെട്ടിയതിനെത്തുടര്‍ന്ന് മരത്തിന്‍റെ ഇലകള്‍ കൊഴിഞ്ഞ് ശിഖിരങ്ങള്‍ ഉണങ്ങി ഒടിഞ്ഞുവീഴാന്‍ തുടങ്ങി. സ്‌കൂള്‍ അധികൃതരും യാത്രക്കാരും പരിസരവാസികളും ഇത് സംബന്ധിച്ച് പല തവണ രാമപുരം പഞ്ചായത്ത്, റവന്യു, വനംവകുപ്പ് അധികാരികളെ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല.

കെഎസ്ഇബിയുടെ ത്രീഫേസ് ലൈന്‍ കടന്നുപോകുന്നത് ഈ ആഞ്ഞിലി മരത്തിന് തൊട്ടുതാഴെയാണ്. മരം ഒടിഞ്ഞുവീണാല്‍ വൈദ്യുതി ലൈനുകളും പോസ്റ്റും തകര്‍ന്നുവീഴുമെന്നുറപ്പ്. അത് മാത്രമല്ല ഈ ഭാഗത്തെ ബസ് സ്റ്റോപ്പും വെയ്റ്റിംഗ് ഷെഡും ഈ മരത്തോട് ചേര്‍ന്നാണ്. തൊട്ടെതിര്‍വശത്ത് ഏഴാച്ചേരി ജിവി യുപി സ്‌കൂളാണ്. അടുത്ത മാസം സ്‌കൂള്‍ തുറക്കുന്നതോടെ ഈ മേഖലയിലെ അപകട ഭീഷണി ഒന്നുകൂടി വര്‍ധിക്കുകയാണ്. ഈ മരത്തിന് എതിര്‍വശത്തായിട്ടാണ് സ്‌കൂളിന്‍റെ കിണറുള്ളത്. കുട്ടികള്‍ വെള്ളമെടുക്കാനും മറ്റും ഈ കിണറിന് സമീപം എത്താറുണ്ട്.

വേനല്‍മഴയും കാറ്റും വരുന്നതോടെ ഇതുവഴിയുള്ള യാത്രക്കാരും പരിസരവാസികളും ഭയവിഹ്വലരാകും. ചുവടുമുതല്‍ ഉണങ്ങി നില്‍ക്കുന്ന മരം ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.