മഴയില്‍ ആശ്വാസം, മിന്നലില്‍ നാശനഷ്ടം
Wednesday, May 8, 2024 12:47 AM IST
കാഞ്ഞങ്ങാട്: പൊള്ളുന്ന ചൂടിന് ആശ്വാസമായി ജില്ലയില്‍ വേനല്‍മഴ. ഇന്നലെ പുലര്‍ച്ചെ നാലു മുതലാണ് ജില്ലയില്‍ പരക്കെ മഴ ലഭിച്ചത്. ഇടിമിന്നലില്‍ ചിലയിടങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി. എന്നാല്‍ കാറ്റ് ഇല്ലാതിരുന്നതിനാല്‍ നാശനഷ്ടങ്ങളുടെ തോത് കുറഞ്ഞു. മടിക്കൈ എരിക്കുളം ഏമ്പക്കാലിലെ ജിതേഷിന്‍റെ ഭാര്യയും അധ്യാപികയുമായ അനിതയ്ക്ക് ഇടിമിന്നലില്‍ പൊള്ളലേറ്റു. ഇന്നലെ രാവിലെ ആറോടെ അടുക്കളപ്പണി ചെയ്യവേയാണ് വലതുകൈയ്ക്കും വലതുകാലിനും പൊള്ളലേല്‍ക്കുന്നത്. കൂടാതെ കുഴല്‍കിണറിന്‍റെ മോട്ടര്‍ കത്തിനശിച്ചു. ഇതിന്‍റെ പൈപ്പ് മിന്നലില്‍ ചിതറിത്തെറിച്ചു. വീടിന്‍റെ മീറ്റര്‍, മെയിന്‍ സ്വിച്ച്, ബ്രേക്കര്‍ എന്നിവയും കത്തിനശിച്ചു.

കരിന്തളം ചിമ്മത്തോട്ടെ വരയില്‍ കോളനിയിലെ എം.സുരേഷിന്‍റെ രണ്ടുവയസുള്ള പശുക്കുട്ടി ഇടിമിന്നലേറ്റ് ചത്തു. വീട്ടിലെ ഇലക്ട്രിക്ക് ഉപകരണങ്ങളും മോട്ടറും കത്തിനശിച്ചു. തൊഴുത്തിനോട് ചേര്‍ന്നുള്ള തെങ്ങും മുരിങ്ങയും ഇടിമിന്നലില്‍ ചിതറിത്തെറിച്ചു.

ചായ്യോം പെന്‍ഷന്‍ മുക്കിലെ ഷീന രാഘവന്‍റെ വീട് ഇടിമിന്നലില്‍ വിണ്ടുകീറി തകര്‍ന്നു. വീടിന്‍റെ ചുവരുകളും സീലിംഗും വിണ്ടുകീറി. വയറിംഗ് പൂര്‍ണമായും കത്തിനശിച്ചു. ബങ്കളം മൂലായിപ്പള്ളയിലെ കല്യാണിയുടെ വീട് തെങ്ങ് വീണു തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റില്ല.

ഇടിയുടെ ആഘാതത്തില്‍ കെട്ടിടത്തിന്‍റെ സണ്‍ഷെയ്ഡ് പാളി തകര്‍ന്നുവീണ് കാറിന്‍റെ ചില്ല് തകര്‍ന്നു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ കെട്ടിടത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്ത വെള്ളിക്കോത്ത് സ്വദേശി പ്രഭാകരന്‍റെ കാറാണ് തകര്‍ന്നത്. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ട്രാവല്‍സ് എന്ന സ്ഥാപനത്തിനു കേടുപാടുകള്‍ സംഭവിച്ചു.