Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Back to home
ശാന്തം, സുന്ദരം: സെന്‍റ് മേരീസ് ദ്വീപ്
Wednesday, April 19, 2023 2:13 PM IST
ഇരന്പിയാർക്കുന്ന അറബിക്കടലിനുള്ളിൽ ശാന്തസുന്ദരമായി നിലകൊള്ളുകയാണ് സെന്‍റ് മേരീസ് ദ്വീപ്. കർണാടകത്തിലെ ഉഡുപ്പി ജില്ലയിലെ മാൽപേയിലാണ് പ്രകൃതി ഒരുക്കിയ ഈ മനോഹരമായ ദ്വീപുള്ളത്.
ഉളിയിൽ കൊത്തിയെടുത്ത രീതിയിലുള്ള പാറക്കെട്ടുകളും സുന്ദരമായ തെങ്ങിൻ തോപ്പുകളും ബീച്ചുകളുമടങ്ങുന്നതാണ് സെന്‍റ് മേരീസ് ദ്വീപ്. ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപ് അഗ്നിപർവതം പൊട്ടി രൂപപ്പെട്ടതാണ് ഇവിടുത്തെ പാറകളെന്ന് കരുതപ്പെടുന്നു.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഭൗമശാസ്ത്ര സ്മാരകങ്ങളുടെ പട്ടികയിൽ സെന്‍റ് മേരീസ് ദ്വീപിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. 1498ൽ വാസ്കോ ഡ ഗാമ കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ കണ്ടെത്തിയതാണ് ഈ ദ്വീപെന്നും ചരിത്രം പറയുന്നു.
ബോട്ട് യാത്ര
മാൽപേ ബീച്ചിൽതന്നെയാണ് സെന്‍റ് മേരീസ് ദ്വീപിലേക്കുള്ള ബോട്ടിംഗിനായി ടിക്കറ്റ് കൗണ്ടറുകൾ സജീകരിച്ചിരിക്കുന്നത്. രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് ഇവിടുത്തെ ബോട്ടിംഗ് സമയം. 80 പേർക്കും 20 പേർക്കും ഒരുമിച്ചു യാത്രചെയ്യാവുന്ന തരത്തിലുള്ള ബോട്ടുകളാണ് ദ്വീപിലേക്ക് സർവീസ് നടത്തുന്നത്.
വലിയ ബോട്ടുകളിൽ യാത്രചെയ്യുന്നവർ ദ്വീപിൽ എത്തുന്നതിന് മുന്പ് തീരത്തുനിന്ന് അല്പം അകലെയായി ചെറിയ ബോട്ടിലേക്ക് മാറിക്കയറി വേണം ദ്വീപിൽ പ്രവേശിക്കാൻ.
ദ്വീപിലെത്തുന്പോൾ
കാഴ്ചയുടെ വിരുന്നുതന്നെയാണ് സെന്‍റ്മേരീസ് ദ്വീപിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. ബോട്ട് യാത്ര നേരേ എത്തിച്ചേരുന്നത് തെങ്ങിൻ തോപ്പുകളിലേക്കാണ്. ഉളികൊണ്ടു കൊത്തിയെടുത്ത രീതിയിലാണ് ഇവിടെയുള്ള പാറക്കെട്ടുകൾ. കോക്കനട്ട് ഐലൻഡ്, നോർത്ത് ഐലൻഡ്, ദാര്യ ബഹദർഗാ ഐലൻഡ്, സൗത്ത് ഐലൻഡ് എന്നീ നാലു ദ്വീപുകൾ ചേർന്നതാണ് സെന്‍റ്മേരീസ് ദ്വീപ്. തെളിഞ്ഞ കടൽത്തീരമാണ് ദ്വീപിലെങ്ങും.
അതുകൊണ്ടുതന്നെ തീരത്തെ അടിത്തട്ട് വ്യക്തമായി കാണാം. സ്വർണ നിറത്തിലുള്ള മണലാണ് ദ്വീപിലെങ്ങും. യാതൊരു മലിനീകരണവുമില്ലാത്ത പ്രദേശമായതിനാൽ സഞ്ചാരികൾക്ക്് ഇഷ്ടംപോലെ കടലിൽ ഇറങ്ങി കുളിക്കാം. കടലിൽ കുളിക്കുന്നവർക്ക് വസ്ത്രം മാറുന്നതിനുള്ള സൗകര്യവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. ദ്വീപിൽ സൈക്കിളുകൾ വാടകയ്ക്കു ലഭിക്കും. ഇതുമായി ചുറ്റിക്കറങ്ങി കാഴ്ചകൾ ആസ്വദിക്കാം. യാത്രക്കാർക്ക് ലഗേജുകൾ സൂക്ഷിക്കാൻ ക്ലോക്ക് റൂം സൗകര്യവും ലഭ്യമാണ്.
യാത്രയിൽ ശ്രദ്ധിക്കാൻ
സെപ്റ്റംബർ മുതൽ മേയ് വരെയാണു സെന്‍റ് മേരീസ് ദ്വീപ് സന്ദർശനത്തിന് അനുയോജ്യമായ സമയം. ദ്വീപിൽ കാര്യമായി ഭക്ഷണമൊന്നും ലഭ്യമല്ലാത്തതിനാൽ കുടിക്കാനുള്ള വെള്ളവും ആവശ്യത്തിനുള്ള ഭക്ഷണവും കൈയിൽ കരുതുക. കടലിൽ കുളിക്കാൻ താൽപര്യമുള്ളവർ ഇതിനുള്ള വസ്ത്രങ്ങളും ചെരിപ്പുകളും യാത്രയിൽ കരുതുന്നത് നല്ലതാണ്.
എങ്ങനെ എത്തിച്ചേരാം
ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽനിന്ന് ഒൻപത് കിലോമീറ്റർ സഞ്ചരിച്ചാൽ മാൽപേയിൽ എത്തിച്ചേരും. ഉഡുപ്പി ടൗണിൽനിന്നും മാൽപേയിലേക്ക് ബസുകൾ ലഭിക്കും. ഇവിടെനിന്ന് ആറ് കിലോമീറ്റർ കടലിലൂടെ ബോട്ടിൽ സഞ്ചരിച്ചാൽ സെന്‍റ് മേരീസ് ഐലൻഡിൽ എത്തിച്ചേരാം. മംഗലാപുരം വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവ വഴി എത്തുന്നവർ ദേശീയപാത 66 ലൂടെ ഉടുപ്പിയിലെത്താം. മംഗലാപുരം റെയിൽവേ സ്റ്റേഷനിൽനിന്ന് 69 കിലോമീറ്റർ ദൂരമുണ്ട് സെന്‍റ് മേരീസ് ദ്വീപിലേക്ക്.
യാത്രാ മാർഗങ്ങൾ
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: ഉഡുപ്പി, 15 കിലോമീറ്റർ ദൂരം
മംഗലാപുരം റെയിൽവേ സ്റ്റേഷനിൽനിന്ന് 69 കിലോമീറ്റർ ദൂരം
അടുത്തുള്ള വിമാനത്താവളം: മംഗലാപുരം, 67 കിലോമീറ്റർ ദൂരം.
കൊച്ചിയിൽനിന്ന് ദേശീയപാത 66ലൂടെ കോഴിക്കോട്കണ്ണൂർകാസർഗോഡ്മംഗലാപുരംഉഡുപ്പി വഴി 476 കിലോമീറ്റർ.
തിരുവനന്തപുരത്തുനിന്ന് 667 കിലോമീറ്റർ.
സമീപത്തുള്ള മറ്റ് ആകർഷണങ്ങൾ
ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം
കൊടി ബീച്ച്
മട്ടു ബീച്ച്
മാൽപേ ബീച്ച്
മറവന്ദേ ബീച്ച്
കപു ബീച്ച് ഉടുപ്പി
കോയിൻ മ്യൂസിയം ഉഡുപ്പി
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മ
മനംകുളിർപ്പിച്ച് മലയോര ടൂറിസം കേന്ദ്രങ്ങൾ
കനത്ത ചൂടിൽ നാട് ചുട്ടുപൊള്ളുമ്പോൾ കുളിര്‍മ തേടി കോഴിക്കോട്ടെ മലയോര ടൂറിസം കേന്ദ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല:
തിരുവനന്തപുരം
കാഴ്ച:
പ്രകൃതിദൃശ്യം
തിരുവനന്തപുരം
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല:
കണ്ണൂർ
കാഴ്ച:
കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട:
ക
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം:
തമിഴ്നാട്,
ജില്ല:
കോയന്പത്തൂർ,
കാഴ്ച:
വെള്ളച്ചാട്ടം
കുട്ടികൾക്കും പ്രിയം അരുവിക്കച്ചാല്‍
അപകടരഹിത വെള്ളച്ചാട്ടം. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങ
ചുണ്ണാന്പുകല്ലിൽ തീർത്ത സൂര്യക്ഷേത്രം
ലോകത്തെ ഒട്ടുമിക്ക പ്രാചീന സംസ്കാരങ്ങളിലും സൂര്യനെ ദേവനായി കണ്ട് ആരാധിച്ചു പോ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കുഞ്ഞിക്കുട്ടിയുടെ കിടിലം ചായക്കട! എന്നാ നമുക്കൊരു ചായ കുടിച്ചാലോ?
ദൂരെ കാഴ്ചയിൽ തന്നെ പഴമ വിളിച്ചോതി ഒരു വൻമരത്തിന്റെ ചുവട്ടിലായി സ്ഥിതി ചെയ്യുന്ന ചായക്കട. ഒറ്റനോട്ട
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയിലെ അരീക്കൽ വെള്ളച്ചാട്
പടയോട്ടങ്ങളും യുദ്ധങ്ങളും നടന്ന ഒരു പാത
അനിഴം തിരുനാൾ മാർത്താണ്ഡവർമ രാജാവ് തന്റെ നീട്ടിൽ ഇങ്ങനെ കുറിച്ചു. "വേണാട്ട് നിന്നും പടക്കോപ്പുകളും
കൊട്ടത്തലച്ചി മലയിലെത്തും, അരമണിക്കൂറിൽ ഒരു സഞ്ചാരി
വിനോദ സഞ്ചാരികളും സാഹസികപ്രിയരും ഒഴുകിയെത്തുകയാണ് കൊട്ടത്തലച്ചി മലയിലേക്ക
അരിക്കൊമ്പൻ വാഴുന്ന കോതയാർ മല
അരിക്കൊന്പന്റെ പുതിയ വാസസ്ഥലമെന്ന് സ്വദേശത്തും വിദേശത്തും വരെ പ്രശസ്തിയാർജിച്ച കോതയാർ മല. സ്വർഗം
ആര്‍ത്തിരമ്പി തുള്ളിപ്പതഞ്ഞ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം
ജല സമൃദ്ധിയിൽ ഇടുക്കി വളഞ്ഞങ്ങാനം വെള്ളച്ചാട്ടം നിറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ
ടൂറിസം രംഗത്ത് മിഴിവായ് മഴവിൽക്കാട് റിസോർട്ട്
ഹോട്ടൽ മാനേജ്മെന്റ് പഠനത്തിന് ശേഷം കുടുംബത്തെ സഹായിക്കാൻ തീരുമാനിച്ചിറങ്ങിയ ചെറുപ്പക്കാരന്റെ വിജയക
കൺകുളിർക്കെ കാണാം ചാത്തമംഗലം ഹിൽസ് !
കണ്ണിമ ചിമ്മാതെ നോക്കിനിന്നുപോകുന്ന മനോഹരവും വിശാലവുമായ പുൽമേടുകൾ. ഏതു ദിശ
പോകാം വയലടയില്‍; സഹ്യന്റെ മടിത്തട്ടില്‍ മയങ്ങാം
കാനന സൗന്ദര്യം നുകര്‍ന്ന് ഹിമകാറ്റേറ്റ് സഹ്യന്റെ മടിത്തട്ടിലേക്കു യാത്ര പോകാം. വയനാടന്‍ താഴ്വാരത്തെ
കണ്ണൂരിന്റെ ട്രെക്കിംഗ് സ്പോട്ട്
360 ഡിഗ്രിയിൽ കണ്ണൂരിൽ കടലും കുടക് മലനിരകളും ഒരുപോലെ കാണാവുന്ന ഒരു ട്രെക്കിംഗ് സ്പോട്ട് ഉണ്ട്. ഇവിടെ
Latest News
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
രാസലഹരിയുമായി യുവാവ് പിടിയിൽ
ഗുജറാത്തിനെതിരെ ഡൽഹിക്കു ജയം
Latest News
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
രാസലഹരിയുമായി യുവാവ് പിടിയിൽ
ഗുജറാത്തിനെതിരെ ഡൽഹിക്കു ജയം
<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.