ദൃശ്യ മനോഹാരിതയേറിയ മന്ത്രപ്പാറ വ്യൂ പോയിന്‍റിലേക്ക് വിനോദസഞ്ചാരികളുടെ വരവ് വർധിച്ചു. ഇടുക്കി മെഡിക്കൽ കോളജും ചെറുതോണി, ഇടുക്കി അണക്കെട്ടുകളും വിശാലമായ ജലാശയവുമെല്ലാം ഒരു പോയിന്‍റിൽനിന്നു കാണാവുന്ന മനോഹരമായ പ്രദേശമാണ് മന്ത്രപ്പാറ.

ജില്ലാ ആസ്ഥാനമായ പൈനാവിന് സമീപമായതിനാലും ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാമെന്നതും സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുകയാണ്. ഏത് വെയിലത്തും കുളിർമ പകരുന്ന ഇളം കാറ്റാണ് മറ്റൊരു പ്രത്യേകത.

നിരപ്പായ പാറയിൽനിന്ന് ജില്ലാ ആസ്ഥാന മേഖലകളെല്ലാം കാണാനാകും. കിലോമീറ്ററുകൾ ദൂരം വരെയുള്ള മൊട്ടക്കുന്നുകളും ടൗണുകളും കൃഷിയിടങ്ങളുമെല്ലാം ഇവിടെ നിന്നാൽ കാണാനാകും. ഇടുക്കി അണക്കെട്ടിലെ നീലത്തടാകം ഏറെ ദൂരം വീക്ഷിക്കാമെന്നതാണ് വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.


പൈനാവ്താന്നിക്കണ്ടംഅശോക കവല സംസ്ഥാന പാതയിൽ അമൽജ്യോതി സ്കൂളിന് സമീപത്തുനിന്ന് 250 മീറ്ററിൽ താഴെ മാത്രം കാൽനടയായി സഞ്ചരിച്ചാൽ മന്ത്രപ്പാറയിലെത്താം. പാറേമാവിൽ പ്രവർത്തിക്കുന്ന ഇടുക്കി വില്ലേജ് ഓഫീസിന് മുന്നിലുള്ള റോഡിലൂടെയും മന്ത്രപ്പാറയിലെത്താം.

വിനോദസഞ്ചാരികൾക്ക് ഹരമായി മാറിയ മന്ത്രപ്പാറയുടെ ചെരുവിൽ കൈവരികൾ സ്ഥാപിച്ച് സുരക്ഷ ഒരുക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.