നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ച കെവിൻ സ്ട്രിക്ട് ലാൻഡിന് ഗോ ഫണ്ട് മിയിലൂടെ ലഭിച്ചത് 1.4 മില്യൻ ഡോളർ
Monday, November 29, 2021 7:12 PM IST
മിസോറി: നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ച കെവിൻ സ്ട്രിക്ട് ലാൻഡിന് ഗോ ഫണ്ട് മിയിലൂടെ 1.4 മില്യൻ ഡോളർ ലഭിച്ചു. മൂന്നുപേരെ വെടിവച്ചു കൊലപ്പെടുത്തിയെന്ന കുറ്റം ആരോപിച്ച് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്ന മിസൗറിയിൽ നിന്നുള്ള കെവിൻ സ്ട്രിക്ട് ലാൻഡിനെ 43 വർഷത്തിന് ശേഷം നിരപരാധിയെന്ന് കണ്ടെത്തി വിട്ടയക്കുകയായിരുന്നു. സംഭവത്തിൽ മിസൗറി സംസ്ഥാനം നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥമല്ലെന്നു വ്യക്തമായതോടെ സ്നേഹിതരും കുടുംബാംഗങ്ങളും ചേർന്നു തുടങ്ങിയ ഗോ ഫണ്ട് മി അക്കൗണ്ടിലൂടെ ശനിയാഴ്ച വരെ ലഭിച്ചത് 1.4 മില്യൻ ഡോളർ.

മിസോറിയിൽ ഡിഎൻഎ പരിശോധനയിലൂടെ കുറ്റവിമുക്തരാക്കപ്പെടുന്നവർക്ക് മാത്രമേ ശിക്ഷാവിധിക്ക് ശേഷമുള്ള ദിവസങ്ങളിലെ തടവിന് പ്രതിദിനം 50 ഡോളറിന് അർഹതയുള്ളൂ. സ്ട്രിക്ട് ലാൻഡിന്‍റെ കാര്യം അങ്ങനെയായിരുന്നില്ല.

മിസോറിയിലെ കാമറൂണിലുള്ള വെസ്റ്റേണ്‍ മിസോറി കറക്ഷണൽ സെന്‍ററിൽ നിന്നും 62 കാരനായ കെവിൻ ചൊവ്വാഴ്ച രാവിലെയായിരുന്നു കുറ്റവിമുക്തനാക്കപ്പെട്ടത്. 1979-ൽ നടന്ന കൊലപാതക കേസിലാണ് കെവിൻ ശിക്ഷിക്കപ്പെട്ടത്. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കിയിട്ടും പരോൾ പോലും അനുവദിക്കാതെ 50 വർഷത്തെ ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്. സീനിയർ ജഡ്ജി ജെയിംസ് വെൽഷ് സ്ട്രിക്ട് ലാൻഡിനെതിരായ എല്ലാ ക്രിമിനൽ കുറ്റങ്ങളും നിരസിച്ചു.

പി.പി. ചെറിയാൻ