മാര്‍പാപ്പയ്ക്ക് മാഴ്സെയിൽ ഊഷ്മള സ്വീകരണം
Saturday, September 23, 2023 4:34 PM IST
ജോസ് കുമ്പിളുവേലില്‍
മാഴ്സെ: മെഡിറ്ററേനിയൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി തെക്കൻ ഫ്രാൻസിലെ മാഴ്സെ നഗരത്തിലെത്തി‌യ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഊഷ്മള സ്വീകരണം ഒരുക്കി.

കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ ഈ മാസം 17ന് ആരംഭിച്ച മെഡിറ്ററേനിയന്‍ സമ്മേളനത്തില്‍ വടക്കനാഫ്രിക്ക, പശ്ചിമേഷ്യ, തെക്കന്‍ യൂറോപ്പ് എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള ബിഷപുമാരും യുവജനതയും പങ്കെടുക്കുന്നുണ്ട്. മെഡിറ്ററേനിയന്‍ കടലിനു സമീപമുള്ള രാജ്യങ്ങളിലെ മത, സാംസ്കാരിക കൂട്ടായ്മകൂടിയായ സമ്മേളനം ഞായറാഴ്ചയാണ് അവസാനിക്കുന്നത്.

അതേസമയം ഫ്രാന്‍സിസ് മാർപാപ്പ മാഴ്സെയില്‍ വൈദികരോടൊപ്പം നോട്രെ ഡാം ഡി ലാ ഗാര്‍ഡ് ബസിലിക്കയില്‍ ഒത്തുകൂടി. തുടര്‍ന്ന് മാഴ്സെയിലിനും മെഡിറ്ററേനിയന്‍ കടലിനും അഭിമുഖമായി നില്‍ക്കുന്ന പാറക്കെട്ടുകളില്‍ നില്‍ക്കുന്ന ഫ്രഞ്ച് തുറമുഖത്ത് കടലില്‍ ജീവന്‍ നഷ്‌ടപ്പെട്ട നാവികര്‍ക്കും കുടിയേറ്റക്കാര്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന സ്മാരകത്തിനു മുന്നില്‍ മാർപാപ്പ പ്രാര്‍ഥന നടത്തി.



വൈകുന്നേരം മാഴ്സെയിലെത്തിയ പാപ്പയെ ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ സ്വീകരിച്ചു. ശനിയാഴ്ച രാവിലെ മെഡിറ്ററേനിയന്‍ സമ്മേളനത്തിന്‍റെ അന്തിമസെഷനില്‍ പങ്കെടുത്തശേഷം ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തും.

ഉച്ചയ്ക്കുശേഷം മാഴ്സെയിലെ വെലോഡ്രോം സ്റേറഡിയത്തില്‍ കുര്‍ബാന അര്‍പ്പിച്ചശേഷം രാത്രി ഒന്പതിനു റോമിലേക്കു മടങ്ങും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 44-ാമത് അപ്പസ്തോലിക പര്യടനമാണ് ഇത്.