ബ്രിട്ടൻ വ്യാഴാഴ്ച ബൂത്തിലേയ്ക്ക്
Wednesday, December 11, 2019 11:15 PM IST
ലണ്ടൻ: ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. അതിനുള്ള അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയായി. അവസാനവട്ട പ്രചാരണത്തിൽ കണ്‍സർവേറ്റിവ്, ലേബർ പാർട്ടികൾ തമ്മിൽ വലിയ വ്യത്യാസമില്ലാതെ നിൽക്കുകയാണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കണ്‍സർവേറ്റിവുകളെ നയിക്കുന്പോൾ ജെറമി കോർബിെൻറ നേതൃത്വത്തിലാണ് ലേബർ പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

രാവിലെ 7 മുതൽ 10 വരെയാണ് വോട്ടിംഗ് സമയം. 650 സീറ്റുകളിലേയ്ക്കാണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ആകെയുള്ളതിൽ 533 സീറ്റുകൾ ഇംഗ്ലണ്ടിലും 59 സീറ്റുകൾ സ്കോട്ട്ലണ്ടിലും 40 സീറ്റുകൾ വെയിൽസിലും 18 സീറ്റുകൾ നോർത്തേണ്‍ അയർലണ്ടിലുമാണുള്ളത്.

18 വയസ് പൂർത്തിയായ ബ്രിട്ടീഷ് പൗര·ാർക്കും കോമണ്‍വെൽത്ത് രാജ്യങ്ങളിലെ പൗര·ാർക്കും റിപ്പബ്ലിക് ഓഫ് അയർലൻഡിലെ പൗര·ാർക്കുമാണ് വോട്ടവകാശമുള്ളത്.

ബ്രെക്സിറ്റിൽ നിർണായകമായതിനാൽ തെരഞ്ഞെടുപ്പിനെ യൂറോപ്പും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ബ്രെക്സിറ്റ് തന്നെയാണ് മുഖ്യവിഷയമെങ്കിലും ആദായ നികുതി, കോർപറേറ്റ് നികുതി, ഹരിത വ്യവസായ വിപ്ലവം, ക്ഷേമപദ്ധതികൾ എന്നിവയും സജീവ ചർച്ചയാണ്.

രണ്ടുവർഷം മുന്പു നടന്ന തെരഞ്ഞെടുപ്പിൽ നഷ്ടമായ ഭൂരിപക്ഷം തിരിച്ചുപിടിക്കാനാണ് ജോണ്‍സന്‍റെ ശ്രമം. ഭൂരിപക്ഷം ഉറപ്പാക്കിയാൽ മാത്രമേ സുഗമമായി ബ്രെക്സിറ്റ് യാഥാർഥ്യമാക്കാൻ സാധിക്കൂ. ഒന്പതു വർഷത്തിനിടെ ആദ്യമായി അധികാരത്തിലെത്തുകയാണ് കോർബിെൻറയും ലേബർ പാർട്ടിയുടെയും ലക്ഷ്യം. നിലവിലെ സൂചനകളും പ്രവചനങ്ങളും അനുസരിച്ച് കണ്‍സർവേറ്റിവുകൾക്ക് മുൻതൂക്കം ലഭിക്കാനാണ് സാധ്യത. കണ്‍സർവേറ്റിവുകൾക്ക് ഭൂരിപക്ഷം ലഭിച്ചാൽ യൂറോപ്യൻ യൂനിയനിൽനിന്ന് ബ്രിട്ടൻ പുറത്തുപോകുന്നത് ഉറപ്പാക്കും.

ലേബർ പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കുകയോ തൂക്കുപാർലമെൻറ് ഉണ്ടാകുകയോ ചെയ്താൽ ബ്രെക്സിറ്റിൽ പുനർവിചിന്തനം ചെയ്ത് രണ്ടാമത് റഫറണ്ടം നടക്കാൻ സാധ്യത ഏറെയാണ്. ഹരിത വ്യവസായിക വിപ്ലവത്തിനും പ്രധാന മേഖലകളിൽ സ്വദേശിവൽകരണത്തിനുമാണ് മുൻഗണനയെന്ന് ലേബർ പാർട്ടി വ്യക്തമാക്കി. ഏറെ ആകാംക്ഷയോടെയാണ് യൂറോപ്പും അമേരിക്കയും ബ്രിട്ടനിലെ തെരഞ്ഞെടുപ്പനെ ഉറ്റുനോക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ