മനുഷ്യ വികസന സൂചിക: ഏറ്റവും സന്തുഷ്ടിയുള്ളത് നോർവേക്കാർക്ക്
Wednesday, December 11, 2019 12:04 AM IST
ഓസ്ളോ: ഐക്യരാഷ്ട്ര സഭ തയാറാക്കിയ മനുഷ്യ വികസന സൂചിക പ്രകാരം ഏറ്റവും സന്തുഷ്ടിയുള്ള പൗരൻമാർ നോർവേയിൽ. സ്വിറ്റ്സർലൻഡാണ് രണ്ടാം സ്ഥാനത്ത്. അയർലൻഡിനാണ് മൂന്നാം സ്ഥാനം. ബ്രിട്ടൻ(15), അമേരിക്ക(16) എന്നീ സ്ഥാനത്തും. ശ്രീലങ്ക (71), ഭൂട്ടാൻ (143), നേപ്പാൾ (137), ബംഗ്ളാദേശ് (135), പാകിസ്ഥാൻ(152), അഫ്ഗാൻ(170).

പട്ടികയിലെ ആദ്യഇരുപതിൽ നോർവേ, സ്വിറ്റ്സർലൻഡ്, അയർലണ്ട്, 4. ജർമനി 4. ഹോങ്കോംഗ്, 5.ചൈന, 6. ഓസ്ട്രേലിയ,7. ഐസ്ലാൻഡ്, 8 സ്വീഡൻ, 9. സിംഗപ്പൂർ, 10. നെതർലാൻഡ്സ്, 11.ഡെ·ാർക്ക്, 12. ഫിൻലാൻഡ്, 13. കാനഡ,14 ന്യൂസിലാന്‍റ്, 15. യുണൈറ്റഡ് കിംഗ്ഡം, 16. യുണൈറ്റഡ് സ്റേററ്റ്സ,് 17. ബെൽജിയം, 18. ലിസ്ററൻസ്റൈറൻ, 19. ജപ്പാൻ,20. ഓസ്ട്രിയ എന്നീ രാജ്യങ്ങളാണ്. ഈ പട്ടികയിൽ ഇന്ത്യയുടെ റാങ്ക് 129 മാത്രമായിരിക്കുന്പോൾ സൗദി അറേബ്യയ്ക്ക് 36 ആണ്.

സന്പത്തിന്‍റെ കാര്യത്തിൽ മുന്നിൽ ഖത്തർ പൗരൻമാരാണ്, ശരാശരി വാർഷിക വരുമാനം 83600 പൗണ്ട്. ആയുർ ദൈർഘ്യം കൂടുതൽ ഹോങ്കോങ്ങിൽ, 85 വയസ്. ഇവരാകട്ടെ ആഗോള റാങ്കിംഗിൽ അഞ്ചാമത് എത്തിയപ്പോൾ ചൈന 85 ലും. മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഓസ്ട്രേലിയയിലും ജർമനിയിലും. ശരാശരി 22 വർഷമാണ് ഓസ്ട്രേലിയക്കാർ പഠനത്തിനു മാറ്റി വയ്ക്കുന്നതെങ്കിൽ ജർമൻകാർ ശരാശരി 14 വർഷമാണ് മാറ്റിവെയ്ക്കുന്നത്. എന്നാൽ ബ്രിട്ടീഷുകാർ വിദ്യാഭ്യാസ കാലയളവ് 17 വർഷമാക്കുമെങ്കിലും 13 വർഷം മാത്രമാണ് പഠനത്തിനായി ഉപയോഗിയ്ക്കുന്നത്.ബ്രിട്ടനിലെ ആയുർദൈർഘ്യം 81 ഉം ശരാശരി വരുമാനം 30,000 പൗണ്ടുമാണ്. അമേരിക്കക്കാരുടെ ആയുർദൈർഘ്യം 79 ൽ എത്തി നിൽക്കുന്നു. 16 വർ0ഷം വിദ്യാഭ്യാസത്തിനായി നൽകുമെങ്കിലും 13 വർഷംകൊണ്ട് അതു തീർക്കും. വാർഷീക വരുമാനം ശരാശരി 40,000 ഡോളറാണ്.

ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം എന്നീ ഘടകങ്ങളാണ് റാങ്കിംഗിൽ പരിഗണിച്ചിരിക്കുന്നത്. ശരാശരി 53 വയസ് മാത്രം ആയുസുള്ള മധ്യ ആഫ്രിക്കൻ റിപ്പബ്ളിക്കാണ് ഈയിനത്തിലും ഏറ്റവും പിന്നിൽ. വിദ്യാഭ്യാസ കാര്യത്തിൽ സൗത്ത് സുഡാൻകാർക്ക് ശരാശരി അഞ്ച് വർഷവും ബുർക്കിന ഫാസോക്കാർക്ക് രണ്ടു വർഷവും മാത്രം പഠനകാലം ലഭിക്കുന്നു. പ്രതിശീർഷ വരുമാനത്തിൽ ഏറ്റവും കുറവു ലഭിയ്ക്കുന്നത് ബാറുണ്ടിയാണ്. 500 പൗണ്ടാണ് അവരുടെ വരുമാനം.

അതേസമയം, പട്ടികയുടെ താഴേയറ്റത്ത് പട്ടണിയുടെയും സങ്കടത്തിന്‍റെയും കാര്യത്തിൽ നൈജീരിയയും(189) മധ്യആഫ്രിക്കൻ റിപ്പബ്ളിക്കും(188) തമ്മിലാണ് മത്സരം. 189 രാജ്യങ്ങളെയാണ് മനുഷ്യ വികസന സൂചികയിൽ ഉൾപ്പെടുത്തിയിരുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ