വിട്ടുപിരിഞ്ഞത് ഉത്തമ പോരാളി: കേളി
Tuesday, October 1, 2024 12:33 PM IST
റിയാദ്: അനീതിക്കെതിരേയുള്ള പോരാട്ടത്തിൽ ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പ്പന്‍റെ വിയോഗം അടങ്ങാത്ത വേദനയാണെന്ന് കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

1994ൽ അന്നത്തെ കേരള സർക്കാരിനെതിരേ നടത്തിയ സമരത്തിന്‍റെ ഭാഗമായിയാണ് അഞ്ചു ജീവനുകൾ എടുക്കുകയും പുഷ്പ്പനെ നിത്യ കിടപ്പ് രോഗിയാക്കിയതും. കഠിനവേദനയിലും പുഞ്ചിരി മായാത്ത മുഖവുമായല്ലാതെ പുഷ്പനെ നാട് കണ്ടിട്ടില്ല.


സ്വാർഥ മോഹങ്ങളില്ലാതെ നാടിനു വേണ്ടി സ്വയം ത്യജിക്കാനുള്ള ധീരതയും ഉറച്ച കമ്യൂണിസ്റ്റ് ബോധ്യങ്ങളുമായിരുന്നു പുഷ്പ്പനെ നയിച്ചിരിരുന്നത്. ഈ വിപ്ലവകാരിയുടെ ജീവിതം പുതുതലമുറയ്ക്ക് എന്നും പഠനവിധേയമാക്കാൻ ഉത്തകുന്നതാണെന്നും കേളി ഇറക്കിയ അനുശോചന കുറിപ്പിൽ പറഞ്ഞു.