പ്രവാസികൾക്ക് ആശ്വാസം; നീറ്റ് - യുജി പരീക്ഷ 14 വിദേശ നഗരങ്ങളിലും ‌
Thursday, February 22, 2024 3:40 PM IST
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനു മേയ് അഞ്ചിനു നിശ്ചയിച്ചിരിക്കുന്ന നീറ്റ് - യുജി പരീക്ഷ 14 വിദേശനഗരങ്ങളിലും നടത്തുമെന്നു പരീക്ഷയുടെ നടത്തിപ്പ് ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി(എൻടിഎ) അറിയിച്ചു.

യുഎഇയിലെ ദുബായി, അബുദാബി, ഷാർജ, കുവൈറ്റിലെ കുവൈറ്റ് സിറ്റി, തായ്‌ലൻഡിൽ ബാങ്കോക്ക്, ശ്രീലങ്കയിൽ കൊളംബോ എന്നിവയ്ക്കു പുറമേ ദോഹ (ഖത്തർ) കാഠ്മണ്ഡു (നേപ്പാൾ) ക്വാലാലംപുർ (മലേഷ്യ) ലാഗോസ് (നൈജീരിയ) മനാമ (ബഹറിൻ) മസ്കറ്റ് (ഒമാൻ) റിയാദ് (സൗദി അറേബ്യ) എന്നിവടങ്ങളിലും സിംഗപ്പുരിലുമാണു കേന്ദ്രങ്ങൾ.


ഇന്ത്യയിൽ 554 പരീക്ഷാകേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം പുറത്തിറങ്ങിയ വിജ്ഞാപനത്തിൽ വിദേശത്തെ പരീക്ഷാകേന്ദ്രങ്ങളെക്കുറിച്ച് പരാമർശമില്ലെന്ന വാദം ഉയർന്നതോടെയാണു വിശദീകരണം.