ചില്ല നവംബർ വായനയിൽ ശൈലന്‍റെ കവിതാസമാഹാരവും
Saturday, December 9, 2023 12:15 PM IST
റിയാദ്: കാലത്തെ അടയാളപ്പെടുത്തുന്ന ആധുനിക കവിതകളും യാത്രകളിലെ കാഴ്ചകൾക്ക് ഉപരി അനുഭവങ്ങൾ പങ്കുവയ്ക്കുന്ന യാത്രാക്കുറിപ്പുകളുമായി മലയാളസാഹിത്യലോകത്ത് ഇടം കണ്ടെത്തിയ ശൈലന്‍റെ "രാഷ്ട്രമീമാംസ' എന്ന കവിതാസമാഹാരത്തിലെ കവിതകൾ അവതരിപ്പിച്ചുകൊണ്ട് ചില്ല നവംബർ വായനക്ക് വിപിൻ കുമാർ തുടക്കം കുറിച്ചു.

ജീവിതത്തെയും അനുഭവത്തെയും പാരമ്പര്യവഴികളിൽ നിന്നുമാറിയുള്ള സവിശേഷമായ കാവ്യാനുഭവമാക്കി മാറ്റാൻ കഴിയുന്നവയാണ് ശൈലന്‍റെ കവിതകൾ.

തമിഴകത്തെ ദ്രാവിഡ ജനമുന്നേറ്റങ്ങളുടെ ധൈഷണിക നേതൃത്വം വഹിച്ച പെരിയാർ ഇ.വി. രാമസ്വാമിയുടെ സംഭവ ബഹുലമായ ജീവിതം ആധാരമാക്കി, ചിന്തകനും ദ്രാവിഡ കഴകം പ്രചാരകനുമായ മജ്ഞയ് വസന്തന്‍ രചിച്ച "പെരിയാർ - ജീവിതവും ചിന്തകളും' എന്ന പുസ്തകത്തിന്‍റെ വായനാസ്വാദനം ജോമോൻ സ്റ്റീഫൻ നിർവഹിച്ചു.


ജാതിവ്യവസ്ഥയ്ക്കും ബ്രാഹ്മണ മേധാവിത്വത്തിനും എതിരേ പടപൊരുതിയ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി വലിയ പോരാട്ടങ്ങൾ നടത്തിയ പെരിയാറിന്‍റെ ജീവിതവും ചിന്തകളും ജോമോൻ സ്റ്റീഫൻ സദസുമായി പങ്കുവച്ചു.

നാസർ കാരക്കുന്ന്, സീബ കൂവോട്, ഐ.പി. ഉസ്മാൻ കോയ, പ്രദീപ് ആറ്റിങ്ങൽ, സതീഷ് വളവിൽ തുടങ്ങിയവർ ചർചയിൽ പങ്കെടുത്തു. സുരേഷ് ലാൽ മോഡറേറ്റർ ആയിരുന്നു.