ചരിത്രം സൃഷ്ടിച്ച് "നമസ്തേ കുവൈറ്റ്'; മനം നിറഞ്ഞ് കുവൈറ്റിലെ കലാസ്നേഹികൾ
Tuesday, September 27, 2022 7:27 AM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തിന്‍റെ ഭാഗമായി കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ’നമസ്തേ കുവൈറ്റ്’ ചരിത്രം സൃഷ്ടിച്ചു. 75 കലാരൂപങ്ങൾ, 750 മിനിറ്റ്- 750ലധികം കലാകാര·ാർ’ പ്രമേയത്തിൽ നടന്ന പരിപാടിയിൽ ഇടവേളയില്ലാതെ കലാപ്രകടനങ്ങൾ അരങ്ങിലെത്തി.

രാവിലെ എട്ടിന് തുടങ്ങിയ പരിപാടി രാത്രി 10 കഴിഞ്ഞും നീണ്ടു. സംഗീത പരിപാടികൾ, ഒഡീസി നൃത്തം, കർണാട്ടിക് മ്യൂസിക്, കഥകളി, മോഹിനിയാട്ടം, ഒപ്പന, കോൽക്കളി തുടങ്ങിയ കലാപരിപാടികൾ ആകർഷകമായി. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഓണ്‍ലൈനായി പരിപാടി ഉദ്ഘാടനം ചെയ്തത്. കുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും ഉൗഷ്മളമായ ആശംസകൾ അദ്ദേഹം അറിയിച്ചു. സാംസ്കാരിക പരിപാടി യാഥാർഥ്യമാക്കാൻ പ്രയത്നിച്ചവരെയും കലാകാര·ാരെയും അദ്ദേഹം അഭിനന്ദിച്ചു.

ഇന്ത്യയും കുവൈറ്റും തമ്മിലുള്ളത് ചരിത്രപരമായ ബന്ധമാണെന്നും മന്ത്രി പറഞ്ഞു. സൗഹൃദ രാജ്യങ്ങളായ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഉൗർജസ്വലവും ചലനാത്മകവുമായ പങ്കാളിത്തത്തിന്‍റെ ആഘോഷം കൂടിയാണതെന്ന്് അംബാസഡർ സിബി ജോർജ് അഭിപ്രായപ്പെട്ടു. കലാകാര·ാരെയും കാണികളായി എത്തിയവരെയും അദ്ദേഹം അഭിനന്ദിച്ചു. നേരിട്ടും ഓണ്‍ലൈനായും നിരവധി പേരാണ് പരിപാടി വീക്ഷിച്ചത്.
ിമാമെലേബസൗംമശബേ2022ലെുേ26.ഷുഴ