നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് തിരിച്ചു വരാൻ നോർക്ക വഴി പലിശരഹിത വായ്പ ലഭ്യമാക്കണം: പ്രവാസി ജിദ്ദ
Tuesday, June 22, 2021 11:28 PM IST
ജിദ്ദ: സൗദി അറേബ്യയിൽ നിന്നും അവധിക്കു വന്നു യത്രാ സൗകര്യമില്ലാത്തതിനാൽ നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് തിരിച്ചു വരാൻ വേണ്ടി നിലവിലുള്ള സാഹചര്യത്തിൽ ഭീമമായ വിമാന യാത്രാ ടിക്കറ്റിനു പുറമെ, മൂന്നാമതൊരു രാജ്യത്തു പതിനാലു ദിവസം താമസിച്ചു, വിവിധ ടെസ്റ്റുകൾ നടത്തി, പിന്നീട് സൗദിയിൽ എത്തിയതിനുശേഷം ഏഴു ദിവസം ഇൻസ്റ്റിട്യുഷണൽ ക്വാറന്ൈ‍റൻ അടക്കം ലക്ഷങ്ങളാണ് ചെലവ് വരുന്നത്.

സാധരണ പ്രവാസികളെ സംബന്ധിച്ചെടുത്തോളം അപ്രാപ്യ്രമാണ് ഈ ഭീമമായ ചിലവുകൾ. അതു കൊണ്ടു തന്നെ പലർക്കും സമയത്തിന് തിരിച്ചെത്താത്തതുമൂലം അവരുടെ ജോലി നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ഗുരുതരമായ അവസ്ഥയിലേക്കാണ് സാഹചര്യം കൊണ്ടെത്തിക്കുന്നത് . അതു കൊണ്ടു തന്നെ അത്തരത്തിൽ പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്ക് നോർക്കയുടെ ആഭിമുഖ്യത്തിൽ പലിശ രഹിത ലോണ്‍ അനുവദിക്കുകയും തവണകളായി തിരിച്ചടക്കാനുള്ള ഒരു സംവിധാനം ഉണ്ടാക്കുകയും ചെയ്യാൻ കേരള സർക്കാർ തയ്യാറാകണമെന്ന് പ്രവാസി സാസ്കാരിക വേദി വെസ്റ്റേണ്‍ പ്രൊവിൻസ് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു .

പ്രവാസ ലോകത്തുള്ള തൊഴിൽ നഷ്ടത്തിന്‍റെ തോത് വർധിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ പ്രവാസികളെ സഹായിക്കുക എന്നുള്ളത് ഗവണ്‍മെന്‍റിന്‍റെ ബാധ്യതയാണ്. പ്രവാസ ലോകത്തെ ഏതു പ്രതിസന്ധിയും കേരളത്തിന്‍റെ സാന്പത്തിക സാമൂഹ്യ മേഖലകളിൽ പ്രത്യാഘാതങ്ങൾഉണ്ടാക്കുമെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞു കൊണ്ട് ഈ കാര്യത്തിൽ ശക്തമായി ഇടപെടേണ്ടതുണ്ട് എന്നും യോഗം ആവശ്യപ്പെട്ടു .

പ്രസിഡന്‍റ്് റഹീം ഒതുക്കുങ്ങലിന്‍റെ അധ്യക്ഷതയിൽ ചേർന്ന സെൻട്രൽ കമ്മിറ്റി യോഗം പ്രവർത്തകരുടെ മാനസ്‌സികവും തൊഴിൽ പരവുമായ വിഷമതകൾ ലഘൂകരിക്കുന്നതിന്നായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു. ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശേരി സ്വാഗതവും ട്രഷറർ സിറാജ് താമരശേരി നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂർ