കൊല്ലങ്കോട്: ഊട്ടറയിൽ വാഹനാപകടത്തിൽ പരിക്കേറ്റു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അജ്ഞാതൻ മരിച്ചു.

എപ്രിൽ രണ്ടിന് ഊട്ടറ അയ്യപ്പ ക്ഷേത്രത്തിനു സമീപത്തുവച്ചാണ് അപകടത്തിൽ പരിക്കേറ്റനിലയിൽ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബന്ധുക്കളെക്കുറിച്ചോ താമസസ്ഥലം സംബന്ധിച്ചോ വിവരങ്ങൾ ലഭിച്ചിട്ടില്ല. 156 സെന്‍റീമീറ്റർ ഉയരം, ഇടതുകണ്ണിനു താഴെയും വലതുകവിളിലും കാക്കപ്പുള്ളി. ഇരുനിറമാണ്. മഞ്ഞ, ഇളംപച്ച, നീലനിറത്തിൽ പുക്കളുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. വിവരം ലഭിക്കുന്നവർ കൊല്ലങ്കോട് സ്റ്റേഷനിൽ അറിയിക്കണ‌മെന്നു പോലീസ് ഇൻസ്പെക്ടർ മണികണ്ഠൻ അറിയിച്ചു. ഫോൺ: 04923 - 262329, 949798