കല്ലടിക്കോട്: മൂന്നേക്കർ, മീൻവല്ലം, പാങ്ങ്, വാക്കോട്, തുടങ്ങിയ മലയോര മേഖലകളിൽ കഴിഞ്ഞ ഒരു മാസത്തിലേറെയായി കാട്ടാന കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുന്നതിന് പരിഹാരം കാണണമെന്ന് കേരള കോണ്‍ഗ്രസ്- എം കരിന്പ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വാഴ കമുക്, തെങ്ങ്, റബർ എല്ലാം ഇതിനോടകം തന്നെ നശിപ്പിച്ചു കഴിഞ്ഞു.

വൈകുന്നേരം ആറുമണി ആകുന്പോഴേക്കും കാട്ടാനകൾഎത്തി കൃഷികൾ നശിപ്പിക്കുകയാണ്. വൈദ്യുതിയും വെളിച്ചവും ഇല്ലാത്തതുമൂലം ആളുകൾക്ക് ഇവയെ പ്രതിരോധിക്കാനോ ഓടിച്ചുവിടാനോ സാധിക്കുന്നില്ല. പല ആളുകളും കാട്ടാനയ്ക്ക് മുന്പിൽ അകപ്പെട്ട് രക്ഷപ്പെട്ടുപോകുന്നത് തലനാരിഴക്കു മാത്രമാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ ആധുനിക ഉപകരണങ്ങൾ നൽകി വന്യമൃഗങ്ങളെ തുരത്താനുള്ള സംവിധാനം വനംവകുപ്പ് ഒരുക്കികൊടുക്കണം.

കല്ലടിക്കോട്, മൂന്നേക്കർ ഭാഗങ്ങളിൽ ആർആർടി യെ സ്ഥിരമായി നിയോഗിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിരന്തരമായി പട്രോളിംഗ് നടത്തി കാട്ടാനയെ കാട്ടിലേക്ക് ഓടിച്ചുകയറ്റണം എന്നാണ് ജനങ്ങളുടെ ആവശ്യം. കേരള കോണ്‍ഗ്രസ്-എം കരിന്പ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ പത്തിന് മൂന്നേക്കർ ജംഗ്ഷനിൽ പ്രതിഷേധസമരം നടത്തും.