ഗുരുവായൂർ ബജറ്റ് ചർച്ച: മറുപടിക്കു കാക്കാതെ പ്രതിപക്ഷ ഇറങ്ങിപ്പോക്ക്
Tuesday, March 21, 2023 12:59 AM IST
ഗുരുവായൂർ: നഗരസഭയുടെ ബജറ്റ് ചർച്ച പൂർത്തിയായശേഷം ചെയർമാൻ മറുപടി പറഞ്ഞതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയി. ബാറ്റ് അവതരിപ്പിച്ച വൈസ് ചെയർമാൻ മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. രാവിലെ ആരംഭിച്ച ചർച്ച വൈകുന്നേരം വരെ നീണ്ടു. തിമിരം ബാധിച്ച് മങ്ങിയ കാഴ്ചകളുള്ള ബജറ്റാണ് അവതരിപ്പിക്കപെട്ടത് എന്നായിരുന്നു പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ ബജറ്റിനെക്കുറിച്ച് പറഞ്ഞത്.
മുൻ വർഷങ്ങളിൽ നടപ്പാക്കാതെ പോയ പദ്ധതികൾ തന്നെ പുതിയ പേരുകളിലാക്കി അവതരിപ്പിച്ചിട്ടുള്ളതെന്ന് പ്രതിപക്ഷം വിമർശിച്ചു. നഗരസഭയുടെ കട ബാധ്യതകൾ വർധിച്ച് നഗരസഭക്ക് വലിയ പ്രതിസന്ധി ഉണ്ടാകുമോയെന്ന് ആശങ്കപ്പെടുന്നതായും പ്രതിപക്ഷം ചർച്ചയിൽ പറഞ്ഞു. ഒരു പുതുമയുമില്ലാത്ത ബജറ്റ് തള്ളിക്കളയുന്നതായും പ്രതിപക്ഷം പറഞ്ഞു. ഗുരുവായൂർ മോഡൽ വികസനവും മാലിന്യ സംസ്കരണവും കേരളം മുഴവൻ ചർച്ച ചെയ്യുകയാണെന്നും ഗുരുവായൂരിനെ മാതൃകയാക്കണമെന്ന് മന്ത്രി പോലും നിയമസഭയിൽ പറഞ്ഞിട്ടുള്ളത് ഗുരുവായൂരിന് അഭിമാനകരമാണെന്നും പറഞ്ഞാണ് ഭരണപക്ഷാംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തത്.
എല്ലാറ്റിനേയും അന്ധമായി എതിർക്കുന്നത് ജനാധിപത്യ മര്യാദയല്ലെന്നും ഭരണപക്ഷാംഗങ്ങളായ എ.എസ്. മനോജ്, എ.എം. ഷെഫീർ,ആർ.വി. ഷെരീഫ് എന്നിവർ കുറ്റപ്പെടുത്തി. ജനോപകരമായ നിരവധി പദ്ധതികളും വികസന കാഴ്ച്ചപ്പാടുമുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് ചർച്ചയിൽ പങ്കെടുത്ത ഭരണപക്ഷാംഗങ്ങൾ പറഞ്ഞു.
വൈസ് ചെയർമാൻ എം.പി. അനീഷ്മ, കൗണ്‍സിലർമാരായ കെ.പി.എ. റഷീദ്,ശോഭ ഹരി നാരായണൻ, മെഹ്റൂഫ്, ദേവിക ദിലീപ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.